കായംകുളം മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം പൂർത്തിയാകാൻ ആറുമാസംകൂടി
Friday, October 18, 2024 4:30 AM IST
കായംകുളം: ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കുന്ന കായംകുളം മൾട്ടിപ്ലക്സ് തിയറ്ററിന്‍റെ നിർമാണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു. മൾട്ടിപ്ലക്സ് തിയറ്ററിന്‍റെ നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി യു. പ്രതിഭ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി.

ഷാജി എൻ. കരുൺ, രതീഷ് എം, പ്രശാന്ത് ബി, ടി.വി ബാലകൃഷ്ണൻ, കിറ്റ്കോയുടെ പ്രതിനിധികൾ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു. 2019ൽ നിർമാണം ആരംഭിച്ച് കിഫ്ബിയില്‍ നിന്നു 15.03 കോടി രൂപ വകയിരുത്തി 32000 ചതുരശ്ര അടിയില്‍ തിയറ്ററുകളും വാണിജ്യ ഇടങ്ങളും ഉള്‍പ്പെടെയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കായംകുളം പട്ടണത്തിന്‍റെ സാംസ്‌കാരിക, വിനോദ, വാണിജ്യ മേഖലകളിലെ വികസന പ്രതീക്ഷകള്‍ക്ക് ഉണര്‍വേകും.

കാത്തിരിപ്പ് നീളുന്നു

കായംകുളം: മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ 2022 ഏപ്രിലില്‍ നാടിനു സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇനി ആറുമാസം കൂടി കാത്തിരിക്കണമെന്നാണ് ചലച്ചിത്ര വികസന കോർപറേഷനും എംഎൽഎയും പറയുന്നത്. തിയറ്റർ ഒന്നിൽ 200 ഉം മറ്റ് രണ്ടെണ്ണത്തിൽ 152 വീതം ഇരിപ്പിടങ്ങളാണ് സജ്ജമാക്കുന്നത്.


4 കെ പ്രൊജക്ടർ, ഡോൾബി അറ്റ് മോസ്റ്റ് സൗണ്ട് സിസ്റ്റം, സിൽവർ സ്ക്രീൻ, പുഷ്ബാക്ക് ചെയറുകൾ, വ്യാപാര സ്ഥാപനങ്ങൾ, ലാൻഡ്സ്കേപ്പിംഗ്, നൂറോളം വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. കായംകുളം കെഎസ്ആർടിസി ഡിപ്പോയ്ക്ക് പടിഞ്ഞാറ് നഗരസഭ വിട്ട് നൽകിയ 75 സെന്‍റ് സ്ഥലത്താണ് തിയറ്റർ സമുച്ചയം നിർമിക്കുന്നത്.

ഫോര്‍ കെ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, മള്‍ട്ടി ലെവല്‍ അക്കോസ്റ്റിക് ഇന്‍റീരിയര്‍, ത്രീഡി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വെള്ളി സ്‌ക്രീന്‍, പുഷ്-ബാക്ക് സീറ്റുകള്‍, റാമ്പ്, ലിഫ്റ്റുകള്‍, തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ് തിയറ്റര്‍ ഒരുങ്ങുന്നത്. നിർമാണത്തിനുള്ള കാലതാമസം മൂലം തിയറ്ററിനായുള്ള കാത്തിരിപ്പ് നീളുകയാണ്.