ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ പമ്പ് പണിമുടക്കി
Friday, October 18, 2024 4:30 AM IST
ചെങ്ങന്നൂർ: ശബരിമല സീസൺ ആരംഭിക്കാറായിട്ടും പ്രവർത്തനരഹിതമായി കിടക്കുന്ന കെഎസ്ആർടിസി ഡിപ്പോയിലെ ഡീസൽ പമ്പ് തുറന്നു പ്രവർത്തിക്കാൻ നടപടിയായില്ല. മോട്ടോർ തകരാറായതിനെത്തുടർന്ന് ഒരാഴ്ചയോളമായി പൂട്ടിക്കിടക്കുകയാണ് പമ്പ്. സർവീസ് നടത്താത്ത വാഹനങ്ങളിൽനിന്നും കട്ടപ്പുറത്തായ വാഹനങ്ങളിലെ ടാങ്കിൽനിന്നും ഡീസൽ ഊറ്റിയുമാണ് ചില ബസുകൾ സർവീസ് നാടത്തുന്നത്.

കൊല്ലം, ആലപ്പുഴ, തിരുവല്ല, പത്തനംതിട്ട, തുടങ്ങിയ സ്ഥലങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളെ ആശ്രയിച്ചാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്.

ഒരാഴ്ചയായി ബസുകൾക്ക് ഡീസൽ അടിക്കാൻ കഴിയാതെ പമ്പ് അടച്ചിട്ടിട്ടും യൂണിറ്റ് ഓഫീസർ ഉൾപ്പെടെയുള്ളവർ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറയുന്നു.

ശബരിമല സ്പെഷൽ സർവീസുകൾ ആരംഭിക്കുന്നതോടെ ഗുരുതര പ്രതിസന്ധിയാണ് ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഉണ്ടാകാൻ പോകുന്നതെന്ന് ജീവനക്കാർ പറയുന്നു. ചെങ്ങന്നൂരിൽനിന്നു പമ്പയിലേക്കുള്ള സ്പെഷൽ സർവീസുകളെ ഇതു ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.


പമ്പയിലേക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തിവന്നിരുന്ന സ്റ്റേഷനാണിത്. ഇതര സംസ്ഥാനത്തുനിന്നു കൂടുതൽ തീർഥാടകർ ട്രെയിൻ മാർഗം എത്തുന്നത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ്. റെയിൽവേ സ്റ്റേഷനിൽനിന്നുമാണ് പമ്പയ് ക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.

ശബരിമലയോട് ഏറ്റവും അടുത്ത സ്റ്റേഷനാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ. അതിനാൽ ചെങ്ങന്നൂരിനെ ഗേറ്റ് വേ ഓഫ് ശബരിമലയായി കേന്ദ്ര ഗവൺമെന്‍റ് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തി ഉയർന്ന വരുമാനം നേടിത്തന്നിരുന്ന ചെങ്ങന്നൂർ കെഎസ്ആർടിസിയുടെ സർവീസുകൾ അട്ടിമറിക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും ആക്ഷേപമുയരുന്നുണ്ട്.