സര്‍ക്കാരുകള്‍ വ്യാപാരികളെ വേട്ടയാടുന്നു: രാജു അപ്‌സര
Thursday, July 25, 2024 11:24 PM IST
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപാരികളെ വേട്ടയാടുന്നതിനാൽ സംഘടനയുടെ പ്രതിനിധികളെ നിയമസഭയില്‍ എത്തിക്കുന്നതിനുള്ള രാഷ്ട്രീയ നിലപാടെടുക്കുമെന്ന് രാജു അപ്‌സര. ഒരേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ യും കുത്തകകള്‍ക്കെതിരെയും സമരം നയിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ വ്യാപാരി -വ്യവസായി സമൂഹം.

വ്യാപാര വിരുദ്ധ നയങ്ങളാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്ന ബജറ്റാണ് കഴിഞ്ഞദിവസം അവതരിപ്പിച്ചത്. വ്യാപാരികളെ സംരക്ഷിക്കുന്നതിനു പകരം ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ വക്താക്കളായി കോര്‍പറേറ്റുകള്‍ക്കും ഇളവുകള്‍ വാരിക്കോരി നല്കുകയാണ്. ഒരുവശത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുകയും മറുവശത്തു കോടിക്കണക്കിനു തൊഴില്‍ പ്രധാനം ചെയ്യുന്ന ചെറുകിട വ്യാപാരമേഖലയെ തകര്‍ക്കുകയുമാണ് കേന്ദ്രം. വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ, ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിച്ചു കമ്പോളം ഉണര്‍ത്താനോ ഉള്ള ശ്രമങ്ങളൊന്നും ബജറ്റിലില്ല.


സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശ്വാസകരമായ നടപടികളുണ്ടാകുന്നില്ല. ലൈസന്‍സ് പുതുക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് മുന്നോട്ടുവച്ച പല നിബന്ധനകളും അംഗീകരിക്കാനാവാത്തതാണ്. ഒരുതരത്തിലുള്ള മാലിന്യവും ഉത്പാദിപ്പിക്കാത്ത സ്ഥാപനങ്ങള്‍പോലും ഹരിതകര്‍മ സേനയ്ക്ക് മാസവരി നല്‍കിയാല്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ എന്ന കടുംപിടിത്തം പിന്‍വലിക്കണം.

ഇതിനെല്ലാം ഒരു മാറ്റമുണ്ടായേ മതിയാകൂ. ഞങ്ങളുടെ പ്രതിനിധികള്‍ നിയമസഭയില്‍ എത്തിയേ മതിയാകൂ. അതിനുള്ള ആര്‍ജവവും ശക്തിയും സംഘടനയ്ക്കുണ്ട്. ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക മമതയോ അയിത്തമോ ഇല്ല. സഹകരിക്കാന്‍ തയാറാകുന്നവരുമായി ചര്‍ച്ചനടത്തി രാഷ്ട്രീയ സഖ്യം പ്രഖ്യാപിക്കുവാനുള്ള തീരുമാനം വരും ദിവസങ്ങളില്‍ കൈക്കൊള്ളും.