ജിജോയ്ക്കും കുടുംബത്തിനും നാടിന്‍റെ യാത്രാമൊഴി
Thursday, July 25, 2024 11:24 PM IST
എടത്വ: ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അവര്‍ യാത്രയായി. ജിജോയ്ക്കും കുടുംബത്തിനും യാത്രാമൊഴി നല്‍കാനായി നാടിന്‍റെ നാനാഭാഗത്തുനിന്നും നൂറുകണക്കിനു പേരാണ് പുലര്‍ച്ചെ അഞ്ചു മുതല്‍ ജിജോയുടെ വീട്ടിലേക്കും തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളിയിലേക്കും ഇന്നലെ എത്തിയത്.

കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിട സമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച കുട്ടനാട് തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം മുളയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ മൂത്ത മകള്‍ ഐറിന്‍ (14), അഞ്ചാം ക്ലാസ് വിദ്യര്‍ഥിയായ ഇളയ മകന്‍ ഐസക്ക് (11) എന്നിവരുടെ മൃതദേഹങ്ങളാണ് തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമ്മാ പള്ളി (കുഴിപ്പള്ളി) സെമിത്തേരിയിലെ അടുത്തടുത്ത നാലു കല്ലറയിലായി സംസ്‌കരിച്ചത്.

പള്ളിയിലെ സംസ്‌കാര ശുശ്രൂഷയ്ക്കായി മൃതദേഹങ്ങള്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ നിരത്തി കിടത്തിയപ്പോള്‍ ഉറ്റവര്‍ക്കൊപ്പം കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഒരു മാസത്തെ അവധിക്ക് ശേഷം അമ്മയുടെ ചുംബനം ഏറ്റുവാങ്ങി പടിയിറങ്ങിയ നാലംഗ കുടുംബത്തിന്‍റെ ചേതനയറ്റ ശരീരത്തില്‍ അന്ത്യചുംബനം നല്‍കാന്‍ കഴിയാതെ ഉറ്റവര്‍ നിലവിളിച്ചു.

ആദ്യം ജിജോയുടെ മൃതദേഹവും പിന്നീട് ഇളയ മകന്‍ ഐസക്, അതിനു ശേഷം മകള്‍ ഐറിന്‍ അവസാനം ലിനിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി കല്ലറയില്‍ എടുത്തത്.

കുവൈറ്റില്‍ റോയിട്ടേഴ്സ് ജീവനക്കാരനായ മാത്യുവും നഴ്‌സായ ലിനിയും കുട്ടികളുടെ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഒരുമാസത്തെ അവധിക്ക് നാട്ടില്‍ എത്തിയശേഷം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കുവൈറ്റിലേക്ക് മടങ്ങിയത്.

യാത്രാക്ഷീണത്തെത്തുടര്‍ന്ന് ഉറങ്ങുന്നതിനിടെ എസി കത്തിയുണ്ടായ വിഷപ്പുക ശ്വസിച്ചാണ് നാലംഗ കുടുംബം മരിച്ചത്. ജിജോ ഒരുവര്‍ഷം മുന്‍പ് നിര്‍മിച്ച പുതിയ വീട്ടില്‍ പ്രവാസജീവിതം മതിയാക്കി മാതാവ് റേച്ചല്‍ വര്‍ഗീസുമൊത്ത് കഴിയാനുള്ള ആഗ്രഹത്തിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.


പിതാവ് രാജു മുളയ്ക്കല്‍ 12 വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തി ലാണ് സംസ്‌കാര ശുശ്രുഷകള്‍ നടന്നത്.

തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമാ പള്ളി വികാരി ഫാ. തോമസ് ഫിലിപ്പ്, ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.163 വര്‍ഷം പഴക്കമുള്ള തലവടി പടിഞ്ഞാറേക്കര മാര്‍ത്തോമാ പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കുടുംബത്തിലെ നാലു പേരുടെ സംസ്‌കരം ഒന്നിച്ചു നടക്കുന്നത്.

നൂറുകണക്കിന് ജനാവലിയുടെ സാന്നിധ്യത്തിലാണ് നാലംഗ കുടുംബത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

സര്‍ക്കാര്‍ പ്രതിനിധിയായി ഫിഷറീസ് -സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, മാത്യു ടി. തോമസ്, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജേശ്വരി, ചമ്പക്കുളം, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജിന്‍സി ജോളി, വി.കെ. വേണുഗോപാല്‍, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി. നായര്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാര്‍, സിപിഎം കുട്ടനാട് ഏരിയ സെക്രട്ടറി ജി. ഉണ്ണിക്യഷ്ണന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജേക്കബ് ഏബ്രഹാം, ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്, പ്രവാസ വ്യവസായി ചെയര്‍മാന്‍ റെജി ചെറിയാന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വൈദികര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ആദരാഞ്ജ ലി അര്‍പ്പിച്ചു.