ചങ്ങനാശേരി അരമന കവാടത്തിലെ റിഡംപ്ഷന്‍ ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച് നവതി നിറവില്‍
Tuesday, July 23, 2024 11:40 PM IST
ചങ്ങനാശേരി: അതിരൂപത കേന്ദ്രത്തിന്‍റെ പ്രവേശന കവാടമാണ് റിഡംപ്ഷന്‍ ജൂബിലി മെമ്മോറിയല്‍ ആര്‍ച്ച് നവതി നിറവില്‍. ചങ്ങനാശേരിയിലെ തന്നെ ആദ്യത്തെ കമനീയമായ നിര്‍മിതിയായ ഈ ആര്‍ച്ച് അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ യശഃശരീരനായ മാര്‍ ജയിംസ് കാളാശേരി പണികഴിപ്പിച്ച് തന്‍റെ നാമഹേതുകനായ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ 1934 ജൂലൈ 25ന് വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചതാണ്.

ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളുടെ (റിഡംപ്ഷന്‍ -കുരിശുമരണം, ഉത്ഥാനം, സ്വര്‍ഗാരോഹണം തുടങ്ങിയവ) പൂര്‍ത്തീകരണത്തിന്‍റെ പത്തൊമ്പതാം ശതാബ്ദി (1933) ആഘോഷ സ്മാരകമായാണ് ഈ കവാടം പണികഴിപ്പിച്ചത്.

മാര്‍ കാളാശേരിയുടെ 75-ാമത് ചരമവാര്‍ഷികം ആചരിക്കുന്ന ഈ വര്‍ഷം തന്നെ ഈ കവാടത്തിന്‍റെയും ഇതോടൊപ്പം നിര്‍മിക്കപ്പെട്ട ചങ്ങനാശേരി പണ്ടകശാലക്കടവ് മാര്‍ യാക്കോബ് കുരിശടിയുടെയും നവതിയും ആഘോഷിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ 
സംസ്കാരത്തിന്‍റെ
പ്രൗഢി വിളിച്ചോതുന്ന
കവാടം

യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ താമസിച്ചു പഠിക്കുകയും ചെയ്ത മാർ കാളാശേരി ചങ്ങനാശേരി രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റപ്പോൾ, താൻ വിദേശങ്ങളിൽ കണ്ടു പരിചയച്ചതുപോലെ ക്രൈസ്തവ സംസ്കാരത്തിന്‍റെ പ്രൗഢിയും ആഢ്യതയും വിളിച്ചോതുന്ന നിർമിതികൾ ഈ നാട്ടിലും വേണമെന്ന് ആഗ്രഹിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇപ്രകാരം ആദ്യമായി രൂപകല്പന ചെയ്യപ്പെട്ട നിർമിതിയാണ് ഈ കവാടം.


ഈ ആർച്ചിൽ റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ എന്ന് ആംഗലേയ ഭാഷയിൽ മുൻവശത്ത് എഴുതിയിരിക്കുന്നു. മാർ കാളാശേരിയുടെ ശ്ലൈഹികമുദ്രയും ഇതിൽ മുകളിലായി ആലേഖനം ചെയ്തിരിക്കുന്നു. കവാടത്തിന്‍റെ ഉൾവശത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്‍റെ തിരുസ്വരൂപവും ഒപ്പം എഴുതി ചേർത്തിരിക്കുന്ന ‘’Gate of Heaven Pray for Us’’ (സ്വർഗകവാടമേ ഞങ്ങൾക്കുവേണ്ടി പ്രാർഘിക്കണമേ) എന്ന വാചകവും ഇതിന്‍റെ പ്രത്യകതയാണ്. സാധാരണ കവാടങ്ങളിൽ അവ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര് എഴുതിയിരിക്കും. എന്നാൽ ഇതിൽ അപ്രകാരം രൂപതയുടെ പേര് എഴുതിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ പ്രക്ഷോഭങ്ങൾക്കും വിമോചനസമരത്തിനും നസ്രാണി സമൂഹത്തിന്‍റെ വിവിധ ഐതിഹാസിക മുന്നേറ്റങ്ങൾക്കും ഏറ്റവും അവസാനമായി പരലോകപ്രാപ്തനായ പവ്വത്തിൽ പിതാവിന്‍റെ ശോകാർദ്രമായ വിടവാങ്ങലിനുവരെ മൂകസാക്ഷിയായ ഈ കവാടം തികഞ്ഞ തലയെടുപ്പോടെ ചങ്ങനാശേരിയുടെ നഗരഹൃദയത്തിൽ നിലകൊള്ളുന്നു.