താറാവ് കര്‍ഷകർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണം: രമേശ് ചെന്നിത്തല
Friday, April 19, 2024 11:54 PM IST
ഹരിപ്പാട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎല്‍എ മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് കത്ത് നല്‍കി.

ജില്ലയിലെ ചമ്പക്കുളം, എടത്വ, ചെറുതന പഞ്ചായത്തുകളിലാ ണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി നേരിടുന്നതിനുള്ള ആക്ഷന്‍ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ പ്രഭവകേന്ദ്രത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കള്ളിംഗ് ചെയ്യേണ്ടിവരും. പക്ഷിപ്പനി ബാധിത മേഖലയിലെ മാംസം, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കും നിരോധനമുണ്ട്. പതിനായിരക്കണക്കിനു താറാവുകളെ രോഗവ്യാപനം തടയുന്നതിനായി കൂട്ടമായി കൊന്നൊടുക്കേണ്ടിവരും.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് താറാവ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. കൊന്നൊടുക്കുന്ന ഓരോ താറാവിനും ഇരുന്നൂറു രൂപ വീതമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്നത്.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും താറാവ് കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധികളും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ നല്‍കുന്ന തുക തികച്ചും അപര്യാപ്തമാണെന്നും ചെന്നിത്തല മന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ള പ്രദേശങ്ങളില്‍ താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കൂടാതെ നിലവില്‍ നല്‍കിവരുന്ന നഷ്ടപരിഹാര ത്തുക പരമാവധി വര്‍ധിപ്പിക്കുന്നതിനും കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയിലെ താറാവ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള നടപടി കൂടി സ്വീകരിക്കണമെന്നും മൃഗസംരക്ഷണവകുപ്പ്് മന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.