കുറ്റിക്കോല്‍ സബ്‌സ്‌റ്റേഷന്‍ ഒര ു വര്‍ഷത്തിനുള്ളില്‍ ‌പൂര്‍ത്തിയാക്കും
Friday, October 11, 2024 7:28 AM IST
ഉദുമ: മലയോരമേഖലയിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമായി ആവശ്യപ്പെട്ടിരുന്ന കുറ്റിക്കോല്‍ സബ്‌സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങള്‍ തിരുവനന്തപുരത്ത് വൈദ്യുതിമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഓഫീസിന്‍റെ എആര്‍യു (അക്കൗണ്ട് റെന്‍ററിംഗ് യൂണിറ്റ്) സ്റ്റേഷന്‍ കാസര്‍ഗോഡ് ഡിവിഷന്‍ ഓഫീസിന്‍റെ ഭാഗമായി അനുവദിക്കുന്നതിന് തീരുമാനിച്ചു.

സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഓഫീസ് കൈകാര്യം ചെയ്യും. മൈലാട്ടി-വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ അപ്‌ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.

ഉഡുപ്പി-കരിന്തളം 400 കെവി ലൈനിന്‍റെ പ്രവൃത്തി ഭൂവുടമകളുടെ നഷ്ട പരിഹാര പ്രശ്‌നവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി 23നു തിരുവനന്തപുരത്ത് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചു. 110 കെവി ശേഷിയുള്ള വിദ്യാനഗര്‍ സബ്‌സ്റ്റേഷന്‍ 220 കെവി സബ്‌സ്റ്റേഷനായി ഉയര്‍ത്താന്‍ തീരുമാനിച്ചു. 33 കെവി ബേളൂര്‍ സബ്‌സ്റ്റേഷന്‍ 110 കെവി ആയി ഉയര്‍ത്തുന്നതിന് ആറു മാസത്തിനകം നടപടി സ്വീകരിക്കും.


യോഗത്തില്‍ എംഎല്‍എമാരായ സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, എ.കെ.എം. അഷറഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെഎസ്ഇബി ഉദ്യോഗസ്ഥരായ പി. സുരേന്ദ്ര (ഡയറക്ടര്‍, ഡിസ്ട്രിബ്യൂഷന്‍), സജി പൗലോസ് (ഡയറക്ടര്‍, പ്രസരണ വിഭാഗം) എന്നിവര്‍ പങ്കെടുത്തു.