കാസർഗോഡിന്‍റെ ഹൃദയതാളമായി റേഡിയോ ഫോർ യു 89.6
Sunday, June 16, 2024 8:03 AM IST
കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്ത് തനതായ മുദ്ര പതിപ്പിച്ച തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഏറ്റവും പുതിയ സംരംഭമായ റേഡിയോ ഫോർ യു 89.6 എഫ്എം കാസർഗോഡിന് സമർപ്പിച്ചു. സപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡിന്‍റെ മണ്ണിലേക്ക് എത്തുന്ന ആദ്യത്തെ കമ്യൂണിറ്റി റേഡിയോയാണ് "റേഡിയോ ഫോർ യു 89.6'. 

പ്രതിരോധം തീർക്കുന്ന കോട്ടഭിത്തികളും സഹ്യമലനിരകളും കടന്ന് റേഡിയോ തരംഗങ്ങൾ റേഡിയോ ഫോർ യു 89.6 എഫ്എമ്മിന്‍റെ ഓരോ ശ്രോതാക്കളിലും എത്തുന്നു.

വിജ്ഞാനവും വിനോദവും ഒത്തിണക്കി നിരവധി വൈവിധ്യമാർന്ന പരിപാടികൾ പ്രക്ഷേപണം ചെയ്ത് ശ്രോതാക്കളുടെ വിശ്വസ്ത സഹചാരിയായി റേഡിയോ ഫോർ യു 89.6 എഫ്എം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി എന്ന എൻജിഒയ്ക്കാണ് റേഡിയോയുടെ ലൈസൻസ്. 24 മണിക്കൂറും 89.6 ശബ്ദ ആവൃത്തിയിൽ പ്രവർത്തിക്കുന്ന റേഡിയോ കാസർഗോഡ് ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ കാഞ്ഞങ്ങാടിന്‍റെയും നീലേശ്വരത്തിന്‍റെയും മധ്യേയുള്ള ഐങ്ങോത്ത് റീജണൽ ബിഷപ്സ് ഹൗസിലാണ് സ്ഥിതി ചെയ്യുന്നത്. റേഡിയോയില്‌ അവതാരകരാകാനും പരിപാടികൾ അവതരിപ്പിക്കാനും 9400608896 എന്ന നന്പറിൽ ബന്ധപ്പെടാം.

"തികച്ചും പ്രാദേശികമായി പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരിപാടികൾ ലോകമെന്പാടും കേൾക്കാം. പ്ലേ സ്റ്റോറിൽനിന്നും ആപ്പ്സ്റ്റോറിൽ നിന്നും റോഡിയോ ഫോർ യുവിന്‍റെ എംബ്ലത്തോടുകൂടിയ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെയും റേഡിയോ ഗാർഡനിലൂടെയും വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, സ്പോർട്ടിഫൈ എന്നീ ഓൺലൈൻ മാധ്യമങ്ങളിലൂടെയും റേഡിയോ ഫോർ യു 89.6 എഫ്എം ശ്രവ്യമാകും.'