ശോഭാ സുരേന്ദ്രനെതിരേ ഇ.പി. ജയരാജൻ കേസ്‌ ഫയൽ ചെയ്‌തു
Sunday, June 16, 2024 8:02 AM IST
കണ്ണൂർ: അപകീർത്തിപ്പെടുത്തിയതിന്‌ ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രനെതിരെ എൽഡിഎഫ്‌ കൺവീനർ ഇ.പി. ജയരാജൻ കേസ്‌ ഫയൽ ചെയ്‌തു.

ബിജെപിയിൽ ചേരാൻ മൂന്ന്‌ തവണ ചർച്ച നടത്തിയെന്നും ഡൽഹിയിലെ ഹോട്ടലിൽവച്ച്‌ കൂടിക്കാഴ്‌ച നടത്തിയയെന്നുമുൾപ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേസ്‌.

ഏപ്രിൽ 26ന്‌ മാധ്യമങ്ങളിൽ നൽകിയ പ്രസ്‌താവനയിലൂടെയും 28ന്‌ രണ്ടു പത്രങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലൂടെയും മനഃപൂർവം അപകീർത്തിയുണ്ടാക്കിയെന്നും കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌)യിൽ സമർപ്പിച്ച ക്രിമിനൽ ഹർജിയിൽ പറയുന്നു. ഹർജി അടുത്ത ശനിയാഴ്‌ചത്തേക്ക്‌ മാറ്റി. അപകീർത്തിയുണ്ടാക്കിയ പ്രസ്‌താവന നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നേരത്തെ ശോഭാ സുരേന്ദ്രന്‌ വക്കീൽ നോട്ടീസും അയച്ചിരുന്നു. ഇ.പി. ജയരാജന്‌ വേണ്ടി അഡ്വ. എം. രാജഗോപാലൻ നായർ, അഡ്വ. പി.യു. ശൈലജൻ എന്നിവർ ഹാജരായി.