പാതിമൂടിയ ഓവുചാലിൽ വീണ് വയോധികന് പരിക്ക്
Sunday, June 16, 2024 8:02 AM IST
ചെറുപുഴ: പ്രാപ്പൊയിൽ ടൗണിൽ ശരിയായി മൂടാത്ത ഓവുചാലിൽ വീണ് വയോധികന് സാരമായി പരിക്കേറ്റു. തിരുമേനിയിലെ അമ്പാട്ട് തോമസിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ തോമസിനെ ഓടിക്കൂടിയ നാട്ടുകാർ ചെറുപുഴയിലെ സ്വകാശ്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഓവുചാലിന്‍റെ ഇരുഭാഗങ്ങളും സ്ലാബിട്ട് മൂടിയിരുന്നെങ്കിലും മധ്യമഭാഗത്ത് മൂടയിട്ടില്ല ഇതാണ് അപകടത്തിനിടയാക്കിയത്.

പ്രാപ്പൊയിൽ-പെരുന്തടം-ചൂരപ്പടവ് റോഡിലെ ഓവുചാലിൽ ആണ് അപകടമുണ്ടായത്. ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആണ് ഇവിടെ ഓവുചാൽ നിർമിച്ചത്. എന്നാൽ, വർഷമൊന്നായിട്ടും കരാറുകാരൻ പണി പൂർത്തീകരിച്ചിട്ടില്ല.

ടൗണിലെ വെള്ളക്കെട്ട് ഒഴിവായതുമില്ല. ഓവുചാലിന് മൂടിയിടാത്തതിനാൽ ഇടറോഡുകളിലേയ്ക്ക് പോകേണ്ടയിടത്ത് ഓവുചാലിൽ കല്ല് നിറച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. അധികൃതരുടെയും കരാറുകാരന്‍റെയും കടുത്ത അനാസ്ഥയാണ് പണി പൂർത്തിയാവാത്തതിന് കാരണം.