ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും
Thursday, August 1, 2024 5:19 AM IST
കോഴിക്കോട്: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും വിജയിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് വാര്‍ഡ്, ഉള്ള്യേരി പഞ്ചായത്തിലെ തെരുവത്ത്കടവ് വാര്‍ഡ്, കൊടിയത്തൂര്‍ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ് എന്നിവിടങ്ങളിൽ‌ യുഡിഎഫ് വിജയിച്ചപ്പോൾ ഓമശേരി പഞ്ചായത്തിലെ പതിനേഴാം വാർഡ് മങ്ങാട് ഈസ്റ്റ് എൽഡിഎഫും നിലനിർത്തി.

ഉള്ള്യേരിയിൽ ആകെ പോൾ ചെയ്ത 1073 വോട്ടിൽ യുഡിഎഫ് സ്ഥാനാർഥി റംല ഗഫൂര്‍ 600 വോട്ട് കരസ്ഥാമാക്കിയപ്പോൾ സിപിഎം സ്ഥാനാർഥി ശ്രീജ ഹരിദാസിന് 362 വോട്ട് കരസ്ഥമാക്കാനെ സാധിച്ചുള്ളൂ.

ബിജെപിയുടെ ശോഭാ രാജൻ 108 വോട്ടും നേടി. തൂണേരിയിൽ ആകെ പോൾ ചെയ്ത 4532 വോട്ടിൽ യുഡിഎഫ് സ്ഥാനാർഥി കെ. ദ്വര 2706 വോട്ട് നേടിയപ്പോൾ ഇടതുമുന്നണിയുടെ ഷിജിന്‍ കുമാര്‍ 1600 വോട്ട് നേടി. ബിജെപിയുടെ ആര്‍.പി വിനീഷിന് 226 വോട്ടേ നേടാൻ കഴിഞ്ഞുള്ളൂ. മാട്ടുമുറിയിൽ യുഡിഎഫ് സ്ഥാനാർഥിയായ യു.പി. മമ്മദ് 44 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിർ സ്ഥാനാർഥി ഇടത് മുന്നണിയിലെ കബീർ കണിയാത്തിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ തവണ യുഡിഎഫിലെ ഷിഹാബ് മാട്ടുമുറി 321 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്ന വാർഡിൽ ഇത്തവണ ഭൂരിപക്ഷം 44 ആയി കുറഞ്ഞത് എൽഡിഎഫിന് നേട്ടമായി. ആകെ പോൾ ചെയ്ത 1,340 വോട്ടുകളിൽ യു.പി. മമ്മദ് 650 വോട്ടുകളും കബീർ കണിയാത്ത് 606 വോട്ടുകളും കരസ്ഥമാക്കി.

ഷിഹാബ് മാട്ടുമുറി രാജിവെച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഓമശേരി പഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബീന പത്മദാസൻ തൊട്ടടുത്ത എതിർസ്ഥാനാർഥി യുഡിഎഫിലെ അഞ്ജു അരീക്കലിനെതിരേ 72 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോൾ ചെയ്ത 1,120 വോട്ടുകളിൽ യുഡിഎഫിന് 416 വോട്ടുകളും എൽഡിഎഫിന് 488 വോട്ടുകളും ബിജെപിയ്ക്ക് 214 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി 130 ലധികം വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചിരുന്നത്. കഴിഞ്ഞ തവണ 450 വോട്ടുകളുണ്ടായിരുന്ന എൽഡിഎഫ് 488 ആയി ഇത്തവണ വോട്ടുനില ഉയർത്തിയപ്പോൾ 320 വോട്ടുകൾ കഴിഞ്ഞ തവണ ലഭിച്ച യുഡിഎഫ് വോട്ടുനില 416 ആയും ഉയർത്തി. അതേസമയം കഴിഞ്ഞ തവണ 291 വോട്ടുകൾ ലഭിച്ച ബിജെപിയ്ക്ക് ഇത്തവണ 214 വോട്ടുകളായി കുറഞ്ഞു.