എസ്എഫ്ഐ മുൻ വനിതാ നേതാവിന് മാർക്ക് ദാനം: നടപടി റദ്ദാക്കി ഗവർണർ
Monday, September 9, 2024 7:57 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എസ്എഫ്ഐ മുൻ വനിത നേതാവ് കെ. ഡയാനക്ക് 2009ലെ എംഎ പരീക്ഷയിൽ ലഭിച്ച മാർക്കിൽ എട്ടു വർഷങ്ങൾക്ക് ശേഷം 17 മാർക്ക്‌ വർധനവ് വരുത്തി മാർക്ക്ദാനം ചെയ്ത സർവകലാശാല നടപടി ചാൻസലറായ ഗവർണർ റദ്ദാക്കി.

സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ നൽകിയ പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ്, മാർക്ക് ദാനം ലഭിച്ച ഡയാന എന്നിവരുടെ വാദങ്ങൾ നേരിട്ടുകേട്ട ശേഷമാണ് യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 7(3) അനുസരിച്ച് അധികമായി നൽകിയ മാർക്ക് ഗവർണർ റദ്ദാക്കിയത്. ഹാജരിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്‍റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവകലാശാല റെഗുലേഷനിൽ വ്യവസ്ഥയില്ലെന്നും ഹാജർ നിശ്ചിത 75 ശതമാനത്തിൽ കുറവായതിനാൽ ഹാജറിൽ ഇളവ് നേടി സർവകലാശാലയുടെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ ഡയാനയ്ക്ക് എട്ടുവർഷം കഴിഞ്ഞ് 17 മാർക്ക് ഇന്‍റേണൽ മാർക്കായി കൂട്ടി നൽകിയത് മാർക്ക്‌ ദാനമാണെന്നും അക്കാദമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് വിസിയും സിൻഡിക്കറ്റും നടത്തിയതെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം.

വിദ്യാർഥികളുടെ ഹാജർ രേഖകൾ സർവകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവർക്കും ഹാജറിന്‍റെ മാർക്ക് നൽകാൻ തീരുമാനിച്ചതെന്നുമുള്ള രജിസ്ട്രാറുടെ വിശദീകരണത്തിൽ ഹിയറിംഗ് വേളയിൽ തന്നെ ഗവർണർ ശക്തമായി രോഷം പ്രകടിപ്പിച്ചിരുന്നു. ഡയാനക്ക് അധിക മാർക്കിന് അർഹതയില്ലെന്നതിനാൽ ചട്ട വിരുദ്ധമായി മാർക്ക്‌ അനുവദിക്കുവാൻ 2010 ൽ നടത്തിയ നീക്കം അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ. അൻവർ ജഹാൻ സുബൈരി തടഞ്ഞിരുന്നു.

2018ൽ വകുപ്പ്മേധാവി ഡോ. മോളി കുരുവിള വകുപ്പിന്‍റെ ചുമതല ഇപ്പോൾ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗമായി ഡെപ്യൂട്ടേഷനിൽ നിയമിച്ചിട്ടുള്ള മിനി സുകുമാരന് കൈമാറിയതിനെ തുടർന്ന് പുതിയ വകുപ്പ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഡയാനയ്ക്ക് മാർക്ക്‌ കൂട്ടി നൽകാൻ തീരുമാനിച്ചത്.


മാർക്ക് ദാനം അംഗീകരിക്കാൻ ആദ്യമേതന്നെ വിസമ്മതിച്ച മുൻ വകുപ്പ് മേധാവി ഡോ. മോളി കുരുവിളക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും സർവീസിൽ നിന്നും വിരമിച്ച മോളി കുരുവിളയുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാനും യൂണിവേഴ്സിറ്റി തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഴുവൻ ഹാജർ ഉണ്ടായിരുന്ന മറ്റ് വിദ്യാർഥികൾക്ക് നൽകിയ ഹാജർ വെയിറ്റേജ് ഡയാനയുടെ ഇന്‍റേണൽ മാർക്കിന് പരിഗണിക്കാൻ സിൻഡിക്കറ്റ് തീരുമാനിച്ചത്.

മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ, സിൻഡിക്കറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, ദൃശ്യമാധ്യമ പ്രവർത്തകർ എന്നിവരെ എതിർ കക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ കഴിഞ്ഞ മാസം മുതൽ വാദം തുടർന്നു കൊണ്ടിരിക്കെയാണ് മാർക്ക് ദാനം റദ്ദാക്കികൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.

ഹാജറിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്‍റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ യൂണിവേഴ്സിറ്റി റെഗുലേഷനിൽ വ്യവസ്ഥയുണ്ടോ എന്ന ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യുടെ ചോദ്യത്തിന് നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകിയ മറുപടിയുടെ രേഖകളും പരാതിക്കാരൻ ഹിയറിംഗ് സമയത്ത് ഗവർണറുടെ മുന്പാകെ ഹാജരാക്കിയിരുന്നു.
പരാതിക്കാരനുവേണ്ടി അഡ്വ. നവനീത് കൃഷ്ണൻ ഹാജരായി. എംഎ പഠനം പൂർത്തിയാക്കിയശേഷം അഡ്വക്കേറ്റായി എൻറോൾ ചെയ്ത ഡയാന, സിപിഐ ഉമ്മളത്തൂർ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാലു വർഷമായി വിമൻസ് സ്റ്റഡീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസറാണ് ഡയാന.