കെ. മുരളീധരനെ വി.ഡി.സതീശനും സംഘവും ബലിയാടാക്കി: കെ. സുരേന്ദ്രൻ
Monday, September 9, 2024 7:57 AM IST
കോഴിക്കോട്: കെ. മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നു മത്സരിപ്പിച്ച് വി.ഡി. സതീശനും സംഘവും അദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിനായിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്‍റെ കുറെ വോട്ടുകൾ എൽഡിഎഫിനു പോയതായും വി.ഡി. സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽകുമാറിനു വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്നു സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്നു തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്‍റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് വി.ഡി. സതീശനും സംഘവും ലക്ഷ്യമിട്ടത്. തൃശൂരിൽ വിജയസാധ്യത വി.എസ്. സുനിൽകുമാറിനായിരുന്നുവെന്നാണ് വി.ഡി. സതീശൻ ഇപ്പോൾ പറയുന്നത്. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ. മുരളീധരനെ കൊണ്ടുവന്നു മത്സരിപ്പിച്ചതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.


സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പരിഹാസ്യമാണ്. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപിയാണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ടു കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്കു കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്ലീ‌ങ്ങളും ക്രിസ്ത്യാനികളും വോട്ടു ചെയ്യുമോയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.