ഇരുപത്തെട്ടാംമൈൽ മേഖലയിലെ 17 കുടുംബങ്ങളെ മാറ്റി
Thursday, August 1, 2024 5:19 AM IST
കൂരാച്ചുണ്ട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ആറാം വാർഡ് കല്ലാനോട് ഇരുപത്തെട്ടാംമൈൽ മുതൽ ഇരുപത്തിയേഴാം മൈൽ വരെയുള്ള മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തെ 17 കുടുംബങ്ങളെ ഇന്നലെ വൈകുന്നേരത്തോടെ മാറ്റിപ്പാർപ്പിച്ചു.

ഇവർ ബന്ധു വീടുകളിലേക്ക് മാറി. മലയോര ഹൈവേയുടെ നിർമാണം നടക്കുന്ന ഈ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത വളരെയേറെയാണ്. ഇത് മുന്നിൽകണ്ടാണ് ഇവരെ മാറ്റിയത്.


വാർഡ് അംഗം അരുൺ ജോസ്, ശിവൻ അറയ്ക്കൽ, ഗണേഷ് കല്ലാനോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിയത്.

ജാഗ്രത പുലർത്തണമെന്ന്

കോഴിക്കോട്: വടകര മാഹി കനാലിൽ വെള്ളം ഉയരുന്ന സാഹചര്യത്തിൽ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ഇൻലൻഡ് നാവിഗേഷൻ സബ് ഡിവിഷൻ വടകര അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.