കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമയോചിതമായി ഇടപെടണം: കേരള കോൺഗ്രസ്
Thursday, August 1, 2024 5:19 AM IST
കുറ്റ്യാടി: വയനാട്ടിലെ ചൂരൽമലയിലും, മുണ്ടക്കൈ ഭാഗങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും നടന്ന പ്രകൃതിദുരന്തം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേരള കോൺഗ്രസ് സഹായഹസ്തവുമായി മുന്നിലുണ്ടാകുമെന്നും ജില്ലാ ചെയർമാൻ പി.എം. ജോർജ് പറഞ്ഞു.

അതേസമയം വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം. പ്രളയാനന്തര പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.


സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം. പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ സർക്കാരുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.