ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം
Thursday, August 1, 2024 5:19 AM IST
കാരശേരിയിൽ 300, മുക്കം നഗരസഭയിൽ 150, കൊടിയത്തൂരിൽ 100 വീടുകളിലും വെള്ളം കയറി

മുക്കം: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴ ശമിച്ചതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖല വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് കരകയറി തുടങ്ങി. ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും ചാലിയാറിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ജലമിറങ്ങി.

താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ ദിവസം വെള്ളം കയറിയ വീടുകളിലും കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും റോഡുകളിലും ചെളി കെട്ടിക്കിടക്കുകയാണ്.
നാട്ടുകാരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ ഇത് വൃത്തിയാക്കി. പലയിടത്തും തകരാറിലായ വൈദ്യുതി ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റിപ്പാർപ്പിച്ച നിരവധി കുടുംബങ്ങൾ വെള്ളം ഒഴുകി പോയതിനെ തുടർന്ന് വീടുകളിലേക്ക് തന്നെ തിരിച്ചു പോയി.

മലയോര മേഖലയിലേക്കുള്ള കെഎസ്ആർടിസി അടക്കമുള്ള ബസ് സർവിസുകൾ പുനസ്ഥാപിച്ചു. കൊടിയത്തൂർ പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. കൊടിയത്തൂർ ജിഎംയുപി സ്കൂൾ, കാരാളിപ്പറമ്പ് മദ്റസ, പഴംപറമ്പ് ഹിൽടോപ്പ് സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പുകളിൽ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്.

നിരവധി കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നൂറോളം വീട്ടുകാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു വീടുകൾക്ക് മരങ്ങൾ വീണും വെള്ളം കയറിയും നാശനഷ്ടങ്ങൾ സംഭവിച്ചു.

കാർഷിക മേഖലയിൽ പഞ്ചായത്തിൽ വാഴ കർഷകർക്കാണ് കാര്യമായ നഷ്ടമുണ്ടായത്. വിളവെടുപ്പ് കാലമായതിനാൽ നാശനഷ്ടത്തിന്‍റെ തോത് കുറഞ്ഞിട്ടുണ്ടാകാമെന്നും നഷ്ടത്തിന്‍റെ പൂർണമായ കണക്കുകൾ ശേഖരിച്ചുവരികയാണെന്നും കൊടിയത്തൂർ കൃഷി ഓഫിസർ പി. രാജശ്രീ അറിയിച്ചു.

കാരശേരി പഞ്ചായത്തിൽ രണ്ടായിരത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 300 ഓളം കുടുംബങ്ങളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. കാരശേരി പഞ്ചായത്തിൽ ഏകദേശം മുഴുവൻ വാർഡുകളിലും വെള്ളപ്പൊക്ക ദുരിതം അനുഭവപ്പെട്ടു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ദുരിതം നേരിട്ട് പഞ്ചായത്താണ് കാരശേരിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സുനിതാ രാജൻ പറഞ്ഞു.


ആനയാംകുന്ന് എൽപി സ്കൂൾ, കാരമൂല ആസാദ് മെമ്മോറിയൽ യുപി സ്കൂൾ ഉൾപ്പെടെ സ്കൂളുകളും അങ്കണവാടികളും സുരക്ഷിത സ്ഥാനത്തുള്ള വീടുകൾ ഉൾപ്പെടെ പഞ്ചായത്തിൽ 12 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 150 ഓളം കുടുംബങ്ങളാണ് പഞ്ചായത്തിലെ വിവിധ ക്യാന്പുകളിൽ അഭയം പ്രാപിച്ചത്.

മറ്റു കുടുംബങ്ങളെ സുരക്ഷിതമായി അയൽവീടുകളിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചിരുന്നത്. നിലവിൽ വെള്ളം കരയിൽ നിന്ന് ഇറങ്ങിയ സാഹചര്യമാണ്. കാലവർഷക്കെടുതിയിൽ അപകടങ്ങളോ വലിയ പ്രയാസങ്ങളോ പഞ്ചായത്തിൽ സംഭവിച്ചിട്ടില്ലെന്നും നിലവിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും പ്രസിഡന്‍റ് സുനിത രാജൻ അറിയിച്ചു. മുക്കം നഗരസഭയിൽ 150 ഓളം വീടുകളിലാണ് വെള്ളം കയറിയത്.

ഇവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും വെള്ളം ഇറങ്ങിയതോടെ ഇവർ വീടുകളിലേക്ക് തന്നെ മടങ്ങി. കച്ചേരി എഎൽപി സ്കൂൾ, പൃക്കച്ചാൽ അങ്കണവാടി, തോട്ടത്തിൻകടവ് വ്യവസായ പരിശീലന കേന്ദ്രം, പറശേരിപറമ്പ് മദ്റസ, കാഞ്ഞിരമുഴി കരിമ്പിൽ ഭാഗത്ത് രണ്ട് വീടുകൾ, വെണ്ണക്കോട് ഭാഗത്തെ വിവിധ വീടുകൾ എന്നിവയാണ് ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിച്ചിരുന്നത്.

കല്ലുരുട്ടി ഭാഗത്ത് രണ്ടു വീടുകൾ അപകടാവസ്ഥയിലായി. നഗരസഭയിൽ വാഴ കർഷകർക്ക് ഉൾപ്പെടെയുള്ളവർക്ക് കാര്യമായ നഷ്ടം ഉണ്ടായതായും കണക്കുകൾ ശേഖരിച്ചു വരികയാണെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.