തൊണ്ടിലക്കടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു
Wednesday, July 31, 2024 4:44 AM IST
കോഴിക്കോട്: ഒളവണ്ണയെ കോഴിക്കോട് കോര്‍പറേഷനിലെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു. തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. തകര്‍ച്ചാഭീഷണി നേരിട്ട വീതി കുറഞ്ഞ കോണ്‍ക്രീറ്റ് പാലത്തിന് പകരമായാണ് 20 കോടി രൂപ ചെലവിട്ട് വാഹനഗതാഗതം സാധ്യമാകുന്ന വീതിയേറിയ പാലം നിര്‍മിക്കുന്നത്.

ഒളവണ്ണയെ കൊളത്തറ റോഡുമായി ബന്ധിപ്പിക്കാനായി ചെറുപുഴക്ക് കുറുകെ 180 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് മധ്യഭാഗത്ത് 55 മീറ്റര്‍ നീളത്തില്‍ ആര്‍ച്ച് സ്പാനും 12.5 മീറ്റര്‍ നീളമുള്ള 10 സ്പാനുകളും ഉള്‍പ്പെടെ 11 സ്പാനുകളാണുണ്ടാവുക. സ്ഥലമെടുപ്പിനായി നേരത്തെ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. സര്‍വീസ് റോഡിനായുള്ള സ്ഥലമെടുപ്പുകൂടി പൂര്‍ത്തിയായാല്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകും.


ആദ്യം ഒളവണ്ണ, ചെറുവണ്ണൂര്‍, നല്ലളം വില്ലേജുകളിലായി 52.82 സെന്‍റ് ഭൂമി ഏറ്റെടുത്തിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് തെങ്ങിന്‍ തടിയും മുളയും മറ്റും ഉപയോഗിച്ചുണ്ടാക്കിയ പാലമായിരുന്നു തൊണ്ടിലക്കടവില്‍.1977ല്‍ ഒരു വിവാഹ സംഘം സഞ്ചരിക്കുമ്പോള്‍ പാലം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ജനകീയ കമ്മിറ്റി അഞ്ചടി വീതിയില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണിവിടെയുള്ളത്.

ഈ പാലം കാലപ്പഴക്കത്താല്‍ ദ്രവിച്ച് നിലംപൊത്താറായപ്പോഴാണ് ബദല്‍ പാലമെന്ന ആവശ്യമുയര്‍ന്നത്. പുതിയ പാലം തുറന്നാല്‍ ഒളവണ്ണയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് എളുപ്പത്തില്‍ ചെറുവണ്ണൂര്‍, ബേപ്പൂര്‍, ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി എന്നിവിടങ്ങളിലും മറ്റു തെക്കു-കിഴക്കന്‍ ഭാഗങ്ങളിലേക്കും വേഗത്തില്‍ എത്താനാകും.