കലി തുള്ളി പെരുമഴ
Wednesday, July 31, 2024 4:44 AM IST
മലയോര മേഖല വെള്ളത്തിൽ മുങ്ങി. ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞു

മുക്കം: തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞതോടെ മലയോര മേഖല വെള്ളത്തിൽ മുങ്ങി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാവുകയും ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. അനവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി . വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും വെള്ളം കയറി നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു.

വീട്ടുസാധനങ്ങൾ ഒലിച്ചു പോവുകയും വെള്ളം കയറി നശിക്കുകയും ചെയ്തു. നിരവധി വീട്ടുകാരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചു. ജനജീവിതം താറുമാറാവുകയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയും ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.

കൊടിയത്തൂർ ജിഎംയുപി സ്കൂൾ, കാരാളിപ്പറമ്പ് മദ്റസ, പഴംപറമ്പ് ഹിൽടോപ്പ് സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. കാരാട്ട് പ്രദേശവും താഴത്തുമുറി പ്രദേശവും പൂർണമായി ഒറ്റപ്പെട്ടു. ചെറുവാടി ചുള്ളിക്കാപറമ്പ് റോഡ്, ചെറുവാടി താഴത്തുമുറി റോഡ്, കാരാളിപ്പറമ്പ് ചെറുവാടി റോഡ്, കൊടിയത്തൂർ കാരാട്ടുമുറി റോഡ്, പൊറ്റമ്മൽ മുള്ളമ്മട റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി.

ചെറുവാടി അങ്ങാടി പൂർണമായും വെള്ളത്തിലായി. താഴത്തുമുറി, കണ്ടങ്ങൽ, കണിച്ചാടി, കുറുവാടങ്ങൽ ഭാഗങ്ങളിലെ ഇരുപതോളം വീടുകളിലും കൊടിയത്തൂർ കാരാട്ടുമുറി പ്രദേശത്തെ ഇരുപതോളം വീടുകളിലും വെള്ളം കയറി.

ഇവിടുത്തെ വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കഴിയുന്നവർ അതത് വാർഡ് അംഗങ്ങളെ വിവരമറിയിക്കണമെന്നും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാൻ സൗകര്യമുള്ളവർ അങ്ങനെ ചെയ്യേണ്ടതും അല്ലാത്തവർ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

മുക്കം നഗരസഭയിൽ നൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചു. കച്ചേരി എഎൽപി സ്കൂൾ, പൃക്കച്ചാൽ അങ്കണവാടി, തോട്ടത്തിൻകടവ് വ്യവസായ പരിശീലന കേന്ദ്രം, പറശേരിപറമ്പ് മദ്റസ, കാഞ്ഞിരമുഴി കരിമ്പിൽ ഭാഗത്ത് രണ്ട് വീടുകൾ, വെണ്ണക്കോട് ഭാഗത്തെ വിവിധ വീടുകൾ എന്നിവയാണ് ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്നത്.

കല്ലുരുട്ടി ഭാഗത്ത് വീടിന്‍റെ പിൻഭാഗം ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി. പതിനെട്ടോളം വീട്ടുകാർ താമസിക്കുന്ന കരിമ്പിൽ ഭാഗത്ത് ഒന്പതോളം വീട്ടുകാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കാരശേരി പഞ്ചായത്തിൽ മുക്കംപാലം- ചോണാട് റോഡ്, മുക്കം കടവ് പാലം- കാരമൂല റോഡ്, കാരശേരി പഞ്ചായത്ത് മോയില്ലത്ത് ജംഗ്ഷൻ റോഡ്, വല്ലത്തായിപാറ ബെൻഡ് പൈപ്പ് പാലം എന്നിവിടങ്ങളിൽ വെള്ളം കയറി.

കുമാരനല്ലൂർ പഞ്ചായത്ത് ഗ്രൗണ്ട്, കുമാരനല്ലൂർ റഷീദ്ദീൻ ഹയർ സെക്കൻഡറി മദ്രസ, കുമാരനെല്ലൂർ റഷീദ്ദീൻ സുന്നി മദ്രസ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും വെള്ളത്തിനടിയിലായി. തടപ്പറമ്പ്, കാരമൂല ആസാദ് മെമ്മോറിയൽ യുപി സ്കൂൾ, ആനയംകുന്ന് ജിഎൽപി സ്കൂൾ, നോർത്ത് കാരശേരി ഹൈലൈഫ് ആശുപത്രി, കാരശേരി എച്ച്എൻസികെ സ്കൂൾ, കക്കാട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 200 ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തി. ഉള്ള്യേരി പഞ്ചായത്തിലെ ഒറവിൽ, മാതാംതോട് എന്നിവിടങ്ങളിൽ പുഴയോട് ചേർന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയവരെയാണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന വളരെ വലിയ ഒഴുക്കുള്ള പ്രദേശങ്ങളിൽ നിന്നും ഡിങ്കി ബോട്ടും റോപ്പും ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് പതിനഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയത്.

ഇതിൽ മൂന്നു വയോധികരും എട്ടുവയസുള്ള കുട്ടിയും രോഗികളായവരും ഉൾപ്പെടുന്നു. ഏകദേശം അമ്പതോളം പേരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിമാരായ മജീദ്, ജനാർദ്ദനൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.പി. ഷിജു, ഇ.എം. നിധി പ്രസാദ്, എം. ലിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

താമരശേരിയിൽ നിരവധി വീടുകളിൽ വെള്ളം കയറി

താമരശേരി: തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടുകൂടി തുടങ്ങിയ കനത്ത മഴയിൽ ഇരുതുള്ളി പുഴ കരകവിഞ്ഞു. താമരശേരി പഞ്ചായത്തിലെ അണ്ടോണ, തോട്ടുമൂല, മൂലത്ത് മണ്ണിൽ എന്നീ പ്രദേശങ്ങളിലെ 25 ഓളം വീടുകളിലും രണ്ടു കടകളിലും ജുമാ മസ്ജിദിലും വെള്ളം കയറി.

പുലിക്കുന്നുമ്മൽ റാമിസ്, ഒ.ടി. ബഷീർ, പുലിക്കുന്നുമ്മൽ നാസർ, ഷംസുദ്ധീൻ, പുലിക്കുന്നുമ്മൽ ഷമീർ, സി.ടി. മുഹമ്മദ് ഹാജി, തോട്ടുമൂലയിൽ നിസാർ, പുലിക്കുന്നുമ്മൽ മുനീർ, പി.കെ. റാഷിദ്, പി.കെ. സിദ്ദീഖ്, പി.കെ. ഹമീദ്, കരിങ്ങമണ്ണ മൂലക്കുമണ്ണിൽ പ്രദേശത്തെ ഷമീർ, ബീരാൻ, മുനീറ, സെലീന, റഷീദ്, ഷാജി തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചില വീടുകളുടെ ഒന്നാം നില പൂർണമായി വെള്ളത്തിനടിയിലായി. തോട്ടുമൂലയിൽ മസ്ജിദ് ഹിദായയുടെ ഒന്നാം നില പൂർണമായും വെള്ളത്തിൽ മുങ്ങി.

അൻവർ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും വെള്ളം കയറി. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. തോട്ടുമൂലയിൽ പുലിക്കുന്നമ്മൽ അബ്ദുറഹ്മാന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു.
2019ലും സമാന രീതിയിൽ ഈ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. അന്ന് വെള്ളം കയറിയ അതേ വീടുകളിൽ തന്നെയാണ് ഇത്തവണയും വെള്ളം കയറിയത്.


കൂരാച്ചുണ്ടിൽ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കൂരാച്ചുണ്ട്: കനത്ത മഴയിൽ കൂരാച്ചുണ്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. പതിമൂന്നാം വാർഡ് കരിമ്പനക്കുഴി താഴെ മേഖലയിൽ വീടുകളിൽ വെള്ളം കയറി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പന്ത്രണ്ടാം വാർഡ് മൂന്നാം മുക്ക് മേഖലയിലെ വീടുകളിൽ വെള്ളം കയറി, ഇവിടെ താമസിക്കുന്ന വലിയ പറമ്പിൽ കല്യാണിയുടെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.

പന്ത്രണ്ടാം വാർഡ് വട്ടച്ചിറയിലെ കുട്ടിപ്പറമ്പിൽ സജീവന്‍റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന് നാശം സംഭവിച്ചു. തേനംമാക്കൽ താഴെ, പുളിവയൽ, ഓഞ്ഞിൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പേരാമ്പ്ര പ്രധാന റോഡിലെ പുളിവയൽ, എമ്പ്രയിൽ താഴെ ഭാഗങ്ങളിൽ വെള്ളം കയറി. കൈതൊല്ലി-ഓഞ്ഞിൽ റോഡിൽ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു.

പതിനൊന്നാം വാർഡ് വട്ടച്ചിറയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ആറു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അഞ്ചാം വാർഡ് കരിയാത്തുംപാറ പുത്തൂർ ഷാന്‍റിയുടെ വീടിന് പിന്നിലെ തിണ്ടിടിഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, പഞ്ചായത്ത് അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, ജെസി ജോസഫ്, വിജയൻ കിഴക്കയിൽമീത്തൽ, ആൻസമ്മ ജോസഫ്, സിമിലി ബിജു, ഡാർലി ഏബ്രഹാം തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

കക്കയം അമ്പലക്കുന്നിലെ 14 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടർന്ന് പഞ്ചായത്ത് നാലാം വാർഡ് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനി റോഡിൽ മണ്ണിടിച്ചിലുണ്ടായി. കോളനിയിലെ വീടുകളുടെ പിൻഭാഗം മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഇവിടെ താമസിക്കുന്ന 14 കുടുംബങ്ങളെ കക്കയം ജിഎൽപി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, പഞ്ചായത്ത് അംഗം ഡാർലി ഏബ്രഹാം എന്നിവരുടെയും വിവിധ സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്

കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു: ഷട്ടറുകൾ ഉയർത്തി

കൂരാച്ചുണ്ട്: കക്കയം ഡാമിൽ നീരൊഴുക്ക് വർധിച്ച് ഡാമിന്‍റെ പരമാവധി ലെവലിലേക്ക് അടുക്കുന്നതിനാൽ രണ്ട് ഷട്ടറുകളും കാൽ അടിയിൽ നിന്നും ഒരു അടിയിലേക്ക് ഉയർത്തി. നീരൊഴുക്കും മഴയും ഇനിയും വർധിക്കുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ട സാഹചര്യം വന്നേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നന്മണ്ടയിൽ മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ബാലുശേരി: നന്മണ്ട പഞ്ചായത്തിലെ രണ്ട്, ഏഴ് വാർഡുകളിലെ മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. രണ്ടാം വാർഡിലെ പ്രശാന്ത് ഭവനിലെ പെരവക്കുട്ടിയെയും കുടുംബാംഗങ്ങളെയും നാട്ടുകാർ ബന്ധുവീടുകളിലേക്ക് മാറ്റി. ഏഴാം വാർഡിലെ വെങ്ങലശേരി ബാബുവും കുടുംബവും, വെങ്ങലശേരി ഉഷ എന്നിവരെ നന്മണ്ട സാംസ്കാരിക നിലയത്തിലേക്കും മാറ്റി.

കട്ടിപ്പാറയിലും തിരുവന്പാടിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

താമരശേരി: ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആളുകളെ മാറ്റുന്നതിനായി കട്ടിപ്പാറ പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ചമൽ നിർമല യുപി സ്കൂളിലും കിട്ടപ്പാറ നസ്‌റത്ത് യുപി സ്കൂളിലുമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്.

തിരുവമ്പാടി: കാലവർഷ കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി തിരുവമ്പാടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ, പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് യുപി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സുരക്ഷാ ഭീഷണി നേരിടുന്നവർ പ്രസ്തുത ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോൺസൻ അറിയിച്ചു.

കുന്യോറ മല വീണ്ടും ഇടിഞ്ഞു

കൊയിലാണ്ടി: ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കൊല്ലം കുന്യോറ മല ഇന്നലെ രാവിലെ വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ ദിവസം എൻഎച്ച്എഐ വിഭാഗവും ഡൽഹി എൻഐടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നിരവധി കുടുംബങ്ങളാണ് ഇവിടെ കുന്നിടിച്ചിൽ ഭീഷണി നേരിടുന്നത്.

പുതുപ്പാടി വള്ളിയാട് ഉരുൾപൊട്ടി; പശുക്കൾ മണ്ണിനടിയിൽ

താമരശേരി: കനത്ത മഴയിൽ പുതുപ്പാടി വള്ളിയാട് ആനോറയിലുണ്ടായ ഉരുൾപൊട്ടലിൽ പശു ഫാം തകർന്നു. അഞ്ചു പശുക്കൾ മണ്ണിനടിയിലായി. ആനോറ അബ്ദുറഹിമാന്‍റെ പശുക്കളാണ് മണ്ണിനടിയിലായത്. കൈതപ്പൊയിൽ- വള്ളിയാട് റോഡ് ആനോറ ഭാഗത്ത് 200 മീറ്ററോളം തകർന്നു. റബർമരങ്ങളും കാർഷിക വിളകളും നശിച്ചു. വൈദ്യുതി തൂണുകളും തകർന്നു.

സമീപത്തെ രണ്ടു വീടുകളിലേക്ക് മണ്ണ് ഒലിച്ചുചാടി. നിർമാണത്തിലിരിക്കുന്ന ആനോറ പ്രകാശന്‍റെ വീടിന് മീതെ മണ്ണിടിഞ്ഞു വീണു. പ്രദേശത്തെ ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുപ്പാടി കാരക്കുന്നുമ്മൽ വയോധികരായ പ്രകാശൻ, ജാനു എന്നിവരുടെ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു. കട്ടിപ്പാറ അമരാട് നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വീടുകൾ അപകട ഭീഷണി നേരിടുകയാണ്. വെള്ളം കുത്തിയൊലിച്ച് അമരാട് റോഡും തകർന്നു.

പേരാമ്പ്രയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

പേരാമ്പ്ര: കനത്തമഴയിൽ പേരാമ്പ്രയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പേരാന്പ്ര ടൗൺ ഉൾപ്പെടുന്ന പ്രധാന പാതയിൽ വെള്ളം കയറി.

തോടുകൾ കരകവിഞ്ഞതോടെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. നൊച്ചാട്, ചെറുവണ്ണൂർ, ചങ്ങരോത്ത്, കൂത്താളി, ചക്കിട്ടപാറ മേഖലകളിൽ ദേവാലയം, വീടുകൾ റോഡുകൾ, പാലങ്ങൾ തുടങ്ങിയവയെല്ലാം വെള്ളത്തിൽ മുങ്ങി. ഗതാഗതം പല സ്ഥലത്തും സ്തംഭിച്ച നിലയിലായിരുന്നു.