ഒഴുക്കില്‍പ്പെട്ടു കാണാതായ ഗൃഹനാഥന്‍ മരിച്ച നിലയില്‍
Tuesday, July 30, 2024 11:35 PM IST
മഞ്ചേരി: തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗലശേരി പാലക്കുളം പുന്നക്കുഴി ഗോപാലനാണ് (55) മരിച്ചത്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഗോപാലനെ കാണാതായത്. മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മരുമകന് ഭക്ഷണം നല്‍കി തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ പാലക്കുളം ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു തോട്ടിലേക്ക് വീണതാണെന്നു കരുതുന്നു.

വീട്ടില്‍ തിരിച്ചെത്തിയോ എന്ന് ആശുപത്രിയില്‍ നിന്നു മകള്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് സൈക്കിള്‍ തോടിന്‍റെ കരയില്‍ കണ്ടത്. ഇന്നലെ രാവിലെ ഏഴോടെയാണ് തോടിനു സമീപം വയലില്‍ മൃതദേഹം കണ്ടെത്തിയത്.


മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മഞ്ചേരി നഗരസഭ ഹരിതകര്‍മസേനാംഗമാണ്. മൃതദേഹം നഗരസഭ ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. ഭാര്യ: ശ്രീജ. മക്കള്‍: ഗോപിക (കൊരമ്പയില്‍ ആശുപത്രി, മഞ്ചേരി), ഗോകുല്‍, അമല്‍. മരുമക്കള്‍: ജിനീഷ്, ഭാവന.