ചുഴലിക്കാറ്റില്‍ കല്‍ക്കുണ്ട് പ്രദേശത്ത് കോടികളുടെ നഷ്ടം
Saturday, July 27, 2024 5:28 AM IST
കരുവാരകുണ്ട്: ഇന്നലെ പകല്‍ ഒന്നോടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കരുവാരകുണ്ട് മേഖലയില്‍ വന്‍ നാശം. കോടികളുടെ നഷ്ടം സംഭവിച്ചു. കല്‍കുണ്ട് സെന്‍റ് മേരീസ് പള്ളി ജംഗ്ഷന്‍ മുതല്‍ അട്ടി വരെയുള്ള ഭാഗങ്ങളില്‍ കാര്‍ഷിക വിളകള്‍ ഒന്നടങ്കം നശിച്ചു.

ഉപ്പുമാക്കല്‍ ബെന്നിയുടെ ഇരുപതിലധികം ജാതിയും നൂറുക്കണക്കിന് കമുകും കാറ്റില്‍ നിലംപൊത്തുകയും നിരവധി തെങ്ങുകള്‍ ഒടിഞ്ഞ് തൂങ്ങി നിലംപതിക്കുകയും ചെയ്തു. കല്‍കുണ്ടിലെ ജോസ് നെടുംമ്പള്ളിയുടെ നൂറിലധികം വരുന്ന റബര്‍, കമുക്, ജാതി എന്നിവക്കു പുറമേ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍ക്കൂരയിലെ ഓടുകള്‍ ചുഴലിക്കാറ്റില്‍ പറന്നുപോയി.

കല്‍ക്കുണ്ടിലെ സുനില്‍ കടമപ്പുഴയുടെ ആറ് വര്‍ഷം പ്രായമായ അഞ്ഞൂറില്‍ പരം റബര്‍ മരങ്ങളും കാറ്റില്‍ നിലംപതിച്ചു. കല്‍ക്കുണ്ടിലെ കെ.വി. ജോണ്‍ കുരീക്കാട്ടില്‍, ഓനച്ചന്‍ കുരീക്കാട്ടില്‍, ടോണി മാണിക്കനാംപറമ്പില്‍, അഗസ്റ്റ്യന്‍ പൊട്ടംപറമ്പില്‍, സജി ആനപ്പാറ തുടങ്ങിയ കര്‍ഷകര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ വിളനഷ്ടം ഉണ്ടായിട്ടുണ്ട്. കേരളയിലെ നീരോലിക്കല്‍ ജോഷി മാസ്റ്ററുടെ അടക്കം അമ്പതിലധികം വീടുകളുടെ മുകളിലേക്ക് മരം വീണ് കോടുപാടുകള്‍ സംഭവിച്ചു.


കേരള മില്ലുംപടിയിലെ കാട്ടിക്കുന്നന്‍ മൂസയുടെ വീടിനു മുകളില്‍ മരം വീണ് വീടു തകര്‍ന്നു. കേരള എസ്റ്റേറ്റില്‍ നൂറുക്കണക്കിന് റബര്‍ മരങ്ങള്‍ പൊട്ടിവീണു. കരുവാരകുണ്ട് മേഖലയില്‍ തന്നെ അമ്പതിലധികം വൈദ്യുതി കാലുകളും തകര്‍ന്നു വീണു. ഗതാഗത തടസവും ഉണ്ടായി. കുട്ടത്തിയിലും ക്യാമ്പിന്‍കുന്നിലും കാറ്റില്‍ കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്.