റോഡില്‍ വെള്ളക്കെട്ട്; കിണറുകള്‍ മലിനമാകുന്നതായി പരാതി
Tuesday, July 16, 2024 1:23 AM IST
കോടാലി: റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നതു പ്രദേശവാസികള്‍ക്കു ദുരിതമാകുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി കുട്ടിയമ്പലം - വെട്ടിക്കൂറപ്പാടം റോഡിലാണു മഴവെള്ളം കെട്ടിനിന്നു നാട്ടുകാര്‍ക്കു ദുരിതം സമ്മാനിക്കുന്നത്. കോടാലി - വെള്ളിക്കുളങ്ങര റോഡിനെയും കോടാലി - മുരിക്കുങ്ങല്‍ റോഡിനെയും ബന്ധിപ്പിക്കുന്ന വെട്ടിക്കൂറപ്പാടം ലിങ്ക് റോഡിലാണു വെള്ളക്കെട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇവിടെ മഴക്കാലത്ത് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. മഴപെയ്യുമ്പോള്‍ റോഡില്‍ തളംകെട്ടുന്ന വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം.

റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുവേണം പ്രദേശവാസികള്‍ക്കു കോടാലിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍. വിദ്യാര്‍ഥികളും ഈ വെള്ളക്കെട്ട് താണ്ടിയാണു സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ റോഡില്‍ വെള്ളക്കെട്ടുള്ളതായും പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരിഹാരത്തിനു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തുള്ള വീട്ടുകിണറുകളില്‍ വെള്ളം മലിനപ്പെടുന്നതായും മറ്റു വീടുകളില്‍ നിന്നു ശുദ്ധജലം കൊണ്ടുവന്നു കുടിക്കേണ്ട ഗതികേടിലാണെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.