കാറ്റ്, മഴ, മരംവീഴ്ച...നാശനഷ്ടം
Tuesday, July 16, 2024 12:19 AM IST
മരക്കൊമ്പുകൾ
പൊട്ടിവീണു

തൃശൂർ: കനത്ത കാറ്റിലും മഴയിലും തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ മരക്കൊന്പൊടിഞ്ഞു വീണു. ആർക്കും പരിക്കില്ല. തൃശൂർ രാഗം തിയേറ്ററിനു സമീപത്താണ് ഇന്നലെ രാവിലെ മരക്കൊന്പൊടിഞ്ഞുവീണത്. ഫയർഫോഴ്സെത്തി മരക്കൊന്പ് മുറിച്ചുനീക്കി.

വടക്കാഞ്ചേരി: മരക്കൊമ്പ് വൈദ്യുത ലൈനിലേക്ക് പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിൽനിന്ന കൂറ്റൻ മരത്തിന്‍റെ കൊമ്പ് വൈദ്യുതി കമ്പിയിലേക്ക് പൊട്ടിവീണത്. വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡിൽ കെപിഎൻ നമ്പീശൻപടി റോഡിലാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ അകമല റെയിൽവേ മേൽപാലത്തിനു സമീപംനിന്ന മര
ത്തിന്‍റെ കൊമ്പ് റോഡിലേക്ക് പൊട്ടിവീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. ഫയർഫോഴ്സെത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ചാവക്കാട്: കാറ്റിൽ കാറ്റാടിമരംവീണ് ട്രാക്ടറും ഷെഡും തകർന്നു. കടപ്പുറം കുമാരൻപടിയിൽ ചക്കര പ്രശാന്തിന്‍റെ ട്രാക്ടറും വീടിന്‍റെ പിൻഭാഗത്തുള്ള ഷെഡുമാണ് പരിപൂർണമായി തകർന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാ
റ്റിലും മഴയിലുമാണ് അപകടം.

മത്സ്യത്തൊഴിലാളികളുടെ വഞ്ചി കടലിൽനിന്ന് കരയിലേക്ക് കയറ്റുന്നതിനും മറ്റുമാണ് ട്രാക്ടർ ഉപയോഗിക്കുന്നത് ലക്ഷകണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചു.

വീട് തകർന്നു

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് കാറ്റിലും മഴയിലും പ്ലാവുവീണ് വീട് തകർന്നു. വലിയകത്ത് അലിയുടെ ഓലമേഞ്ഞ വീടാണ് തകർന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീടിനകത്തുണ്ടായിരുന്ന അലിയുടെ ഭാര്യ നബീസ പുറത്തേക്ക് ഓടിയതിനാല്‌‌ രക്ഷപ്പെട്ടു.

തൃക്കൂർ: പഞ്ചായത്തിലെ കല്ലൂർ, ആലേങ്ങാട് പ്രദേശങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്ടം. ആദൂരില്‍ വീടിനു മുകളിൽ മരം വീണു. ആലേങ്ങാട് ശക്തമായ മഴയിൽ വീട്ടുകിണറിന്‍റെ വശമിടിഞ്ഞു. കല്ലൂർ കൊച്ചുവീട്ടില്‍ ആഷിക്കിന്‍റെ വീടിനു മുകളിലാണ് മരം വീണത്. ഇന്നലെ 2.30നായിരുന്നു അപകടം. വീടിന്‍റെ ചുമരില്‍ വിള്ളലും മേല്‍ക്കൂരയ്ക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട്. ആലേങ്ങാട്ടില്‍ കിഴക്കൂടന്‍ തിലകന്‍റെ വീട്ടുകിണറിന്‍റെ ഒരുവശമാണ് ഇടിഞ്ഞത്.

അടാട്ട്: തെങ്ങുവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. അടാട്ട് പഞ്ചായത്ത് പതിനാലാംവാര്‍ഡില്‍ കൊല്ലാറ ജയയുടെ ഉടമസ്ഥതയിലുള്ള വീടിനു മുകളിലേക്കാണ് സമീപത്തെ ചന്ദ്രന്‍ എന്നയാളുടെ പറമ്പില്‍നിന്ന തെങ്ങ് കടപുഴകി വീണത്. ‌തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണാപുരം വീട്ടില്‍ അജിത്കുമാര്‍, അമ്മ മണി, മകള്‍ അതുല്യ എന്നിവര്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വാര്‍ഡംഗം പി.എസ്. കണ്ണന്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി കെ.ജി. റെജി, സജ്‌ന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അജിത്കുമാറിനെയും കുടുംബത്തെയും മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റി താമസിപ്പിച്ചു.

തോടിന്‍റെ വശങ്ങൾ
ഇടിഞ്ഞു

പട്ടിക്കാട്: കനത്തമഴയിൽ മണ്ടൻചിറ തോടിന്‍റെ വശങ്ങൾ ഇടിഞ്ഞതോടെ മണ്ടൻചിറ തെക്കുംപാടം റോഡ് അപകടഭീഷണിയിലായി. തെക്കുംപാടം വഴി മണലിപ്പുഴയിലേക്കു ചേരുന്ന തോടിന്‍റെ വശങ്ങളാണ് ഇടിഞ്ഞത്. ഇ റിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള സ്ഥലമാണിത്. ഈഭാഗം കൂടുതൽ ഇടിഞ്ഞാൽ സമീപത്തുകൂടി പോകുന്ന റോഡിന് അപകടഭീഷണിയാകുമെന്ന് നാട്ടുകാർ പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രമല്ല തോടിനോടുചേർന്ന് സ്ഥിതിചെയ്യുന്ന സമുദായ പുരയ്ക്കും ഇത് ഏറെ ഭീഷണിയാണ്. അപകടഭീഷണിയിലായ തോടിന്‍റെ വശങ്ങൾ കരിങ്കല്ലുകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കുന്നിടിഞ്ഞുവീണു

ഗുരുവായൂർ: കൂനംമൂച്ചി കിഴക്കേപന്നിശേരിയിൽ ശക്തമായ മഴയിൽ കുന്നിടിഞ്ഞുവീണു. രണ്ടു വീടുകൾ തകർച്ച ഭീഷണിയിൽ. കോലാരിപറമ്പിൽ സുബ്രഹ്മണ്യൻ, സഹോദരൻ ശങ്കരൻ എന്നിവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഇവരുടെ വീടിന് തൊട്ടു പുറകിലുള്ള കുന്നിടിഞ്ഞത്. ഉച്ചയ്ക്ക് രണ്ടോടെ വീണ്ടും കുന്നിടിഞ്ഞു. വീടിനു പുറകിലെ ഫലവൃക്ഷങ്ങൾ മണ്ണിനടിയിൽപെട്ടു. വിവരമറിഞ്ഞ് ഗുരുവായൂർ പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തഹസിൽദാർക്ക് റിപ്പോർട്ട് കൈമാറുമെന്ന് ആളൂർ വില്ലേജ് ഓഫീസർ അറിയിച്ചു. കുന്നിനു മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനെ തുടർന്നാണ് ഇടിയുന്നത്. കൂടുതൽ ശക്തമായ രീതിയിൽ കുന്നിടിഞ്ഞാൽ വീട് തകരുമെന്ന് ആശങ്കയുണ്ട്. ഭീതിയോടെയാണ് കഴിയുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

കിണർ
ഇടിഞ്ഞുതാഴ്ന്നു

അരിമ്പൂർ: പഞ്ചായത്തിൽ കനത്തമഴയെ തുടർന്ന് കിണർ ഇടിഞ്ഞുതാഴ്ന്നു. സമീപത്തെ രണ്ടുവീടുകൾ തകർച്ചാഭീഷണിയിൽ. അരിമ്പൂർ ഒമ്പതാംവാർഡ് മാടാനി ലീല വിശ്വംഭരന്‍റെ വീട്ടുകിണറാണ് ഇടിഞ്ഞത്. ഇവരുടെ വീടും സമീപത്തെ പേരാത്ത് വത്സലയുടെ വീടും തകർച്ചയിലാണ്. ഇരുകുടുംബങ്ങളോടും സമീപത്തെ അംബേദ്കർ സാംസ്കാരികനിലയത്തിലേക്ക് മാറിതാമസിക്കാൻ നിർദേശം നൽകിയതായി വാർഡംഗം കെ. രാഗേഷ് പറഞ്ഞു. ഉപയോഗിക്കാത്തതാണ് ഈ കിണർ. അതുകൊണ്ടുതന്നെ കിണർ അടിയന്തരമായി മൂടി രണ്ടുവീടുകളുടെയും തകർച്ചാഭീഷണി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.