അവിടെ ചെളിയേറും അടിപിടിയും; അംഗബലം കൂട്ടുന്ന തിരക്കിൽ ബിജെപി
Sunday, July 14, 2024 7:21 AM IST
തൃശൂർ: കോർപറേഷൻഭരണം നിലനിർത്താനായി സിപിഐയെ അനുനയിപ്പിക്കാൻ സിപിഎമ്മും ലോക്സഭാ തോൽവിയെതുടർന്നു തമ്മിൽത്തല്ലിയ പാർട്ടിക്കാരെ ഒത്തൊരുമിപ്പിക്കാൻ കോൺഗ്രസും പെടാപ്പാടുപെടുന്പോൾ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുവിജയം ലക്ഷ്യമിട്ടു പാർട്ടിയിലേക്ക് ആളുകളെ ചേർക്കുന്ന തിരക്കിലാണ് ബിജെപി.

കഴിഞ്ഞദിവസം ജില്ലയുടെ വിവിധയിടങ്ങളിൽനിന്നുള്ള നിരവധി പൗരപ്രമുഖരെയാണ് ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ്കുമാർ ബിജെപിയിലേക്കു ചേർത്തത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നേരിട്ടെത്തിയാണ് പാർട്ടി അംഗത്വം വിതരണം ചെയ്തത്. യുവാക്കളും മുതിർന്നവരും സ്ത്രീകളുമടക്കം ഇനിയും നിരവധിയാളു‌കളാണ് പാർട്ടി അംഗത്വമെടുക്കാൻ തയാറായി മുന്നോട്ടുവരുന്നത്. പാർട്ടിയുടെ ഇതുവരെയുള്ള പ്രവർത്തനവും, അണികൾക്കും അനുയായികൾക്കും ജില്ലാ, സംസ്ഥാനനേതാക്കൾ നല്കുന്ന കരുതലും അവസരങ്ങളുമാണ് ആളുകളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതെന്നു ജില്ലാ നേതൃത്വം അവകാശപ്പെട്ടു. ബിജെപിയിൽ സ്ത്രീകൾക്കു കിട്ടുന്ന പ്രാതിനിധ്യവും പൊതുജനങ്ങൾക്കിടയിൽ മതിപ്പുളവാക്കിയിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം തോറ്റ പാർട്ടികളിലും മുന്നണികളിലും ചെളിവാരിയേറും തമ്മിൽത്തല്ലുമെല്ലാം നടക്കുന്പോഴാണ് യൂണിറ്റ് തലങ്ങളിലടക്കം ബിജെപിയുടെ വിജയാഘോഷം പൊടിപൊടിക്കുന്നത്. തെരഞ്ഞെടുപ്പുപ്രചാരണവേളയിലും വിജയത്തിനുശേഷവും അണികളിലുണ്ടായ ആവേശം തദ്ദേശതെരഞ്ഞെടുപ്പുവരെ നിലനിർത്തിക്കൊണ്ടുപോകാനാണു ബിജെപി ശ്രമം.

തെരഞ്ഞെടുപ്പിനുശേഷം ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് തുടങ്ങി യോഗങ്ങൾ ചേർന്നു സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താൻ സിപിഎം ശ്രമം നടത്തിയെങ്കിലും തെരഞ്ഞെടുപ്പുതോൽവിക്കു കാരണമായ പാർട്ടിവീഴ്ചകൾക്കുനേരെയുള്ള ആരോപണശരങ്ങളാണു മുന്നിട്ടുനിന്നത്. പാർട്ടി നേതൃത്വത്തിന്‍റെയും അണികളുടെയും ധാർഷ്ട്യവും സർക്കാരിന്‍റെ നടപടികളും വിമർശനവിധേയമായി.

അതിനിടെയാണ് തൃശൂരിൽ തോൽവിക്കു കാരണക്കാരൻ മേയറാണെന്നുപറഞ്ഞ് സിപിഐ രംഗത്തുവന്നത്. സിപിഐ ജില്ലാ നേതൃത്വവും തോറ്റ സ്ഥാനാർഥിയും മേയർ സുരേഷ്ഗോപിക്കുവേണ്ടി പ്രസംഗിച്ചതായി പരസ്യമായി ആരോപിച്ചു. മാത്രമല്ല ഇടതുപക്ഷത്തെ മുൻധാരണയിൽ അവകാശമുന്നയിച്ചു മേയർകസേരയ്ക്കുവേണ്ടി സിപിഐ പരസ്യമായി സമ്മർദവും ചെലുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് അന്നുരാത്രിതന്നെ കോൺഗ്രസിന്‍റെ ജില്ലാ ആസ്ഥാനത്തു നേതാക്കൾ തമ്മിൽത്തല്ലിയതു പാർട്ടിക്കു നാണക്കേടുണ്ടാക്കി. എതിർഗ്രൂപ്പുകാർ സ്ഥാനാർഥിയെ തോൽപ്പിക്കാൻ പോസ്റ്റർ, സാമൂഹ്യമാധ്യമപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് ഡിസിസി ജില്ലാ പ്രസിഡന്‍റ് രാജിവയ്ക്കുന്നതിലേക്കുവരെ കാര്യങ്ങൾ നീണ്ടു. പ്രശ്നമൊതുക്കാനുള്ള ആദ്യപടിയായി അയൽജില്ലയിൽനിന്നു സിറ്റിംഗ് എംപിയെ ഡിസിസി പ്രസിഡന്‍റാക്കുകയായിരുന്നു.

അതേസമയം, ബിജെപി ജില്ലാ പ്രസിഡന്‍റും മറ്റു നേതാക്കളും ആശംസകളും പ്രശംസകളും ഏറ്റുവാങ്ങി അണികൾക്കിടയിൽ വിലസുകയാണ്. ദേശീയനേതൃത്വം വരെ ജില്ലയിലെ പാർട്ടിപ്രവർത്തനത്തെ പ്രകീർത്തിച്ചു. ഈ ആവേശം നിലനിർത്തിക്കൊണ്ട് കൂടുതൽപേരെ പാർട്ടിയിൽ ചേർത്തു കോർപറേഷനിൻ വൻഭൂരിപക്ഷമാകാനും ജില്ലയിലെ പത്തോളം പഞ്ചായത്തുകളിൽ ഭരണത്തിലേറാനും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ അംഗത്വം കൂട്ടാനുമാണു ബിജെപി നീക്കം. ഇതിനിടെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാറിനെതിരെ 107-ാം വകുപ്പുപ്രകാരം എടുത്ത കേസൊന്നും ഏശിയ മട്ടില്ല.

ടി.എ. കൃഷ്ണപ്രസാദ്