കോർപറേഷൻ ഭരണ പ്രതിസന്ധി : കൗൺസിലർമാരുടെ യോഗം വിളിച്ച് ഡിസിസി പ്രസിഡന്‍റ്
Sunday, July 14, 2024 7:21 AM IST
തൃശൂർ: മേയർക്കെതിരെ ഭരണപക്ഷത്തെ സിപിഐയും മറ്റു ചില കൗൺസിലർമാരും തിരിഞ്ഞ സാഹചര്യത്തിൽ ഭരണപ്രതിസന്ധി ചർച്ചചെയ്യാൻ പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം വിളിച്ച് ഡിസിസി പ്രസിഡന്‍റ്. ഇന്നു വൈകീട്ട് നാലിനു ഡിസിസിയിലാണു യോഗം.

വി.കെ. ശ്രീകണ്ഠൻ എംപി ഡിസിസി പ്രസിഡന്‍റായശേഷം ആദ്യമായാണു കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗം ചേരുന്നത്. മേയർക്കെതിരെ സിപിഐ നിലപാടു കടുപ്പിച്ച സാഹചര്യത്തിൽ, അവിശ്വാസം കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യും.
സിപിഐയെ അനുനയിപ്പിക്കാൻ ഇടതുമുന്നണിയിൽ ചർച്ച നടക്കുന്ന പശ്ചാത്തലത്തിൽ അട്ടിമറിയിലൂടെ ഭരണം തിരിച്ചുപിടിക്കാനുള്ള സാധ്യതയും നോക്കുന്നുണ്ട്. മേയർക്കെതിരെ തിരിഞ്ഞ മറ്റു കൗൺസിലർമാരെ കൂടെച്ചേർക്കാനുള്ള ശ്രമവുമുണ്ട്. കോർപറേഷനെതിരെ സമരപരിപാടികളും തീരുമാനിക്കും.