56 കിലോ തൂക്കമുള്ള ഭീമൻ കപ്പ വിളവെടുത്ത് കർഷകൻ
Sunday, July 14, 2024 7:21 AM IST
പുതുക്കാട്: കൃഷിയിടത്തിൽനിന്ന് 56 കിലോ തൂക്കമുള്ള ഭീമൻ കപ്പ വിളവെടുത്ത് കർഷകൻ. പുതുക്കാട് കണ്ണംമ്പത്തൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് കപ്പകൃഷി നടത്തിയ കല്ലൂർ ഭരത സ്വദേശി കുഴികണ്ടത്തിൽ ജോർജിനാണ് ഒരുകടയിൽനിന്ന് ഭീമൻ കപ്പ ലഭിച്ചത്.

നാലുപേർ ചേർന്നാണ് ഈ കപ്പ പുറത്തെടുത്തത്. കല്ലൂർ ആലേങ്ങാടുള്ള സ്വാശ്രയ വിപണനകേന്ദ്രത്തിൽ വിൽപ്പനയ്ക്ക് വച്ച കപ്പ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്ന് ജോർജ് പറയുന്നു . കണ്ണംമ്പത്തൂർ ആട്ടോകാരൻ ജോർജിന്‍റെ രണ്ടേക്കർ സ്ഥലത്താണ് കപ്പകൃഷി നടത്തിയത്. യാതൊരുവിധ വളവും കൃഷിക്കായി ഉപയോഗിച്ചിട്ടില്ല. പറമ്പിലെ മുറിച്ചുമാറ്റിയ റബർ കുഴികളിലാണ് കപ്പകൃഷി നടത്തിയത്.35 കിലോയിലധികമാണ് മറ്റുള്ള ഓരോ കടയിലുമുള്ള വിളവ്. വാങ്ങാൻ ആളില്ലാത്തതുമൂലം ഒന്നര ടണ്ണിലേറെ കപ്പ തോട്ടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്.

വിപണിയിൽ കിലോയ്ക്ക് 30 രൂപയോളം വിലയുള്ള കപ്പ ആവശ്യക്കാർക്ക് 10 രൂപക്ക് കൊടുക്കാമെന്ന് ജോർജ് പറയുന്നു. 30,000 രൂപയോളം ചിലവഴിച്ചാണ് കപ്പകൃഷി നടത്തിയത്. കപ്പ വാങ്ങാൻ ആളില്ലാത്തതുമൂലം കൃഷി നഷ്ടത്തിലായതായും ജോർജ് പറഞ്ഞു.