തൃശൂരിനു നഷ്ടമാകുന്നതു നന്മയുള്ള കളക്ടറെ
Sunday, July 14, 2024 7:21 AM IST
തൃശൂർ: തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കു ഡെപ്യൂട്ടേഷനായി ആന്ധ്രയിലേക്കു പോകാൻ അനുമതി. മൂന്നുവർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻകല്യാണിന്‍റെ പ്രത്യേക സംഘത്തിലാണ് കൃഷ്ണതേജയുടെ പുതിയ പോസ്റ്റിംഗ്.

ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയിലാവും കൃഷ്ണതേജ. പവന്‍ കല്യാണിനു ഗ്രാമവികസനം, പഞ്ചായത്തീരാജ് വകുപ്പുകളുടെ ചുമതലയാണ്. പ്രളയം, കോവിഡ് കാലത്ത് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൃഷ്ണതേജയെ പവൻ കല്യാൺ പ്രത്യേകം പരിഗണിക്കാന്‍ കാരണം. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണതേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂര്‍ സബ് കളക്ടർ, ആലപ്പുഴ കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷമാണ് തൃശൂരില്‍ കളക്ടറായെത്തിയത്. കെടിഡിസി എംഡി, ടൂറിസം വകുപ്പ് ഡയറക്ടർ, പട്ടികജാതിവികസന വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളും കൃഷ്ണതേജ നിർവഹിച്ചിട്ടുണ്ട്. കോവിഡ് കാലത്തു മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം സ്പോൺസര്‍മാരെ കണ്ടെത്തി സുരക്ഷിതമാക്കിയ കൃഷ്ണതേജയുടെ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

തൃശൂർ കളക്ടറായി 20 മാസം പൂർത്തിയാകുമ്പോഴാണ് കൃഷ്ണതേജ സ്ഥാനമൊഴിയുന്നത്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാനും സാമൂഹികമായി അവരെ മുന്‍നിരയിലേക്കു കൊണ്ടുവരുവാനും സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളിൽ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ നടക്കുന്ന ടുഗദര്‍ ഫോര്‍ തൃശൂര്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സ്കൂൾവിദ്യാർഥികളുടെ സഹകരണത്തോടെയാണ് ടുഗദര്‍ ഫോര്‍ തൃശൂര്‍ സാധ്യമാക്കിയത്. പരസ്പരസഹവര്‍ത്തിത്വവും സാമൂഹികകെട്ടുറപ്പും വര്‍ധിപ്പിക്കുന്ന ഈ പദ്ധതി പാവപ്പെട്ടവർക്ക് ഒരു സഹായം എന്നതിനപ്പുറം പുതിയ തലമുറയ്ക്കു വലിയ പാഠങ്ങള്‍ സമ്മാനിക്കുന്ന ഒന്നായി മാറി.

ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, എട്ടാംക്ലാസില്‍ കുടുംബപ്രാരബ്ധം കാരണം തൊഴിലിനിറങ്ങി, വാശിയോടെ പഠിച്ച് പത്താംതരവും പ്ലസ്ടുവും റാങ്കോടെ ജയിച്ചയാളാണ് കൃഷ്ണതേജ. തുടര്‍ന്ന് എന്‍ജിനീയറിംഗ് മേഖലയില്‍ ജോലിചെയ്യുന്നതിനിടെയാണ് ഐഎഎസിനെക്കുറിച്ച് ആദ്യമായി സുഹൃത്തില്‍നിന്നും കേള്‍ക്കുന്നത്. നാലാംതവണ ശ്രമിച്ചപ്പോഴാണ് ഐഎഎസ് കരസ്ഥമാകുന്നത്. മൂന്നുതവണയുമുണ്ടായ പ്രതിസന്ധികളും അതിനെ തരണംചെയ്യാന്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങളും തുടങ്ങി അദ്ദേഹത്തിന്‍റെ മോട്ടിവേഷണൽ പ്രഭാഷണം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

സ്വന്തം ലേഖകൻ