നാലന്പല തീർഥാടനം തൃപ്രയാർ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി
Sunday, July 14, 2024 7:07 AM IST
തൃശൂർ: നാലന്പലതീർഥാടനത്തിനു തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നു കൊച്ചിൻ ദേവസ്വം ബോർഡ്. സുഗമമായ ദർശനത്തിനു പന്തൽ, ബാരിക്കേഡ്, റാന്പ് എന്നിവ നിർമിച്ചു.

വരിനിൽക്കുന്പോൾ ഇരിക്കാനുള്ള സൗകര്യവും ഒരുക്കും. ആരോഗ്യവിഭാഗം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനങ്ങൾ ഉറപ്പാക്കി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായത്തിനൊപ്പം മരുന്നുകളും ആംബുലൻസ് സൗകര്യവുമുണ്ട്. സിസിടിവിയും അനൗണ്‍സ്മെന്‍റ് സൗകര്യവും ഒരുക്കിയെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ. എം.കെ. സുദർശൻ പറഞ്ഞു.

വരിയിൽനിൽക്കുന്പോൾ വഴിപാടു ശീട്ടാക്കാൻ കൗണ്ടറുകളുണ്ടാകും. ടോയ്‌ലറ്റുകൾ നവീകരിക്കുന്നതിനൊപ്പം കൂടുതൽ ഇ ടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തി. വാഹന പാർക്കിംഗിനായി ഡോർമിറ്ററി ഗ്രൗണ്ടിലും തിരക്കുള്ള ദിവസങ്ങളിൽ പോളിടെക്നിക്കിനു സമീപമുള്ള സ്റ്റോക്ക്പുരപ്പറന്പിലും സൗകര്യമൊരുക്കി.

പുലർച്ചെ 3.30നു നടതുറക്കൽ, അഞ്ചിന് ഉഷഃപൂജ, എതൃത്തുപൂജ എന്നിവയ്ക്കു നടയടയ്ക്കുന്നതിനാൽ ദർശനമുണ്ടാകില്ല. 6.15നു നടതുറന്നു പ്രഭാതശീവേലികഴിഞ്ഞ് 6.45നു പന്തീരടിപൂജയ്ക്കു നടയടയ്ക്കും. 7.15 മുതൽ 11.30 വരെ തുടർച്ചയായി ദർശനം നടത്താം. 11.45നു നടതുറന്ന് 12 ന് അടയ്ക്കും. വൈകീട്ട് നാലിനു നടതുറന്നു രാത്രി എട്ടിന് അടയ്ക്കും.

അവിൽ, മീനൂട്ട്, വെടി, തട്ടംനിവേദ്യം, അന്പും വില്ലും, ശ്രീലകത്ത് സന്പൂർണ നെയ്‌വിളക്ക്, നെയ്ക്കിണ്ടി, നിറമാല, ചുറ്റുവിളക്ക്, സ്പെഷൽ പായസം എന്നിവയാണു പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും പ്രസാദ ഊട്ടുണ്ടാകും.

വാർത്താസമ്മേളനത്തിൽ അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, സെ ക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.