ചങ്ങനാശേരി: അര്‍ഹിക്കുന്നവര്‍ക്ക് ഉദാരതയോടെ നല്‍കിയാല്‍ ദൈവം ഇരട്ടിയായി പ്രതിഫലം നല്‍കുമെന്ന് നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട്. കര്‍ദിനാളായി നിയുക്തനായശേഷം ആദ്യമായി ചങ്ങനാശേരിയില്‍ എത്തിയ മോണ്‍. ജോര്‍ജ് കൂവക്കാട്ടിന് സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ കണ്ണീര്‍ ഒപ്പാനും നമ്മുടെ സമ്പത്ത് അവരുമായി പങ്കുവയ്ക്കാനും കഴിയുമ്പോഴാണ് യഥാര്‍ഥ ക്രിസ്തുശിഷ്യനായി തീരുന്നത്.

ഫ്രാന്‍സിസ് പാപ്പാ സാര്‍വത്രിക സഭയ്ക്കു നല്‍കിയ വലയ സമ്മാനമാണ് തനിക്കു ലഭിച്ച കര്‍ദിനാള്‍ പദവിയെന്നും സ്വപ്‌നത്തില്‍പോലും ഉണ്ടാകാത്ത ദൈവനിയോഗമാണിതെന്നും നിയുക്ത കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയുടെ മാതൃകയും ശുശ്രൂഷയും ജീവിതത്തില്‍ വലിയ പ്രചോദനമായി.

സെമിനാരി ജീവിതത്തിലേക്കു നയിക്കുകയും വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തിലേക്ക് അയയ് ക്കുകയും ചെയ്ത മാര്‍ ജോസഫ് പവ്വത്തിലിനോടും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തോടും അതിരൂപതയിലെ വൈദികരോടും സന്യസ്തരോടും വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും നിയുക്ത കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.


ജോബ് മൈക്കിള്‍ എംഎല്‍എ, മാതൃഇടവകയായ മമ്മൂട് ലൂര്‍ദ് മാത പള്ളി വികാരി റവ.ഡോ. ജോണ്‍ വി. തടത്തില്‍, വൈദികര്‍, സന്യാസിനികള്‍, മോണ്‍. കൂവക്കാട്ടിന്‍റെ കുടുംബാംഗങ്ങള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

മെത്രാപ്പോലീത്തന്‍ ഇടവകയ്ക്കുവേണ്ടി കൈക്കാരന്‍ ജോമി ജോസഫ് കാവാലംപുതുപ്പറമ്പില്‍ പൂച്ചെണ്ട് നല്‍കി. രാവിലെ ഒമ്പതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന നിയുക്ത കര്‍ദിനാളിനെ സീറോമലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.