കുപ്രസിദ്ധ മോഷ്‌ടാവും കൂട്ടാളിയും പിടിയിൽ
കുപ്രസിദ്ധ മോഷ്‌ടാവും  കൂട്ടാളിയും പിടിയിൽ
Thursday, September 12, 2024 5:17 AM IST
പെരുമ്പാവൂർ: കുപ്രസിദ്ധ മോഷ്‌ടാവും കൂട്ടാളിയും പോലീസ് പിടിയിൽ. സംസ്ഥാനത്ത് അമ്പതിലേറെ മോഷണക്കേസുകളിൽ പ്രതിയായ സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സാബു (സ്പൈഡർ സാബു 53), ഇയാളുടെ കൂട്ടാളി കോഴിക്കോട് നല്ലളം ചൈത്രം വീട്ടിൽ അജിത്ത് സത്യജിത്ത് (30) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽനിന്നു പിടികൂടിയത്.

അങ്കമാലിയിൽ മോഷണത്തിന് ഒരുക്കം നടത്തുന്നതിനിടെയാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് രാത്രി കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണൂർ പരമേശ്വരൻ ഇളയതിന്‍റെ വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറി നവരത്ന മോതിരം, 25000 രൂപ, സ്മാർട്ട് വാച്ചുകൾ, പെൻ കാമറ, ടാബ് തുടങ്ങിയവ മോഷ്‌ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് വീട്ടുകാർ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.

പകൽസമയം ബൈക്കിൽ കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടുവച്ച്, രാത്രിയിൽ ബൈക്കിലെത്തി മോഷണം നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. 2023ൽ കോഴിക്കോടുനിന്ന് മോഷണക്കേസിൽ അറസ്റ്റിലായ സാബു ജയിലിലായിരിക്കെ, മയക്കുമരുന്ന് കേസിൽ അജിത്തുമായി പരിചയപ്പെടുകയായിരുന്നു.


മാർച്ചിൽ ജയിലിൽ നിന്നിറങ്ങിയ പ്രതികൾ ഒരുമിച്ചു താമസിച്ച് മോഷണം നടത്തിവരികയായിരുന്നു.

മണ്ണൂരിലെ വീട്ടിൽനിന്നു മോഷ്‌ടിച്ച നവരത്ന മോതിരം എറണാകുളത്താണു വിറ്റത്. കോഴിക്കോട്, വയനാട്, തൃശൂർ എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലായി അന്പതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് സാബു.

2001ൽ കോഴിക്കോട് മോഷണത്തിനിടെ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

എഎസ്പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എ.എൽ.അഭിലാഷ്, എസ്ഐമാരായ ടി.എസ്. സനീഷ്, ജെ.സജി, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, വർഗീസ് വേണാട്ട് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.