എന്തു നടപടി?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിനോട് ഹൈക്കോടതി
എന്തു നടപടി?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിനോട് ഹൈക്കോടതി
Friday, August 23, 2024 2:12 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍  നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനോട് കോടതി നിർദേശിച്ചു.

റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആരോപണവിധേയരാവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കുറ്റകൃത്യം നടന്നുവെന്നു വെളിപ്പെടുകയും ബോധ്യപ്പെടുകയും ചെയ്താല്‍ ബാധകമായ ചില വ്യവസ്ഥകള്‍ ഉണ്ടല്ലോയെന്നു കോടതി സര്‍ക്കാരിനോടു ചോദിച്ചു. അത് പോക്‌സോ കേസിലേ ബാധകമാകൂ എന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. ഇത്തരത്തില്‍ ഒരു പഠനറിപ്പോര്‍ട്ട് ലഭിച്ചാല്‍ ഏതു വിധത്തിലുള്ള തുടര്‍നടപടികളാണു സ്വീകരിക്കാനാകുകയെന്നായിരുന്നു കോടതിയുടെ തുടർചോദ്യം.

സിനിമയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം. മൊഴി നല്‍കിയവര്‍ക്ക് ആരോപണങ്ങള്‍ നേരിട്ട് ഉന്നയിക്കാന്‍ താത്പര്യമുണ്ടോയെന്നും മൊഴി നല്‍കിയവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇത് അതീവ രഹസ്യ സ്വഭാവത്തിലുള്ളതാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി.


മൊഴി നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചും തുടര്‍നടപടികള്‍ സാധ്യമാകുമല്ലോയെന്നു ചൂണ്ടിക്കാട്ടിയ കോടതി, റിപ്പോര്‍ട്ട് കണ്ടിട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമ്മീഷനെയും സ്വമേധയാ കക്ഷി ചേര്‍ത്തു.

ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും വീഡിയോ, ഓഡിയോ, ഡിജിറ്റല്‍ തെളിവുകളുമടക്കം രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്നും എഡിറ്റ് ചെയ്യാത്ത റിപ്പോര്‍ട്ടില്‍ ഉണ്ടെന്നുപറയുന്ന ലൈംഗികപീഡന സംഭവങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.