മന്ത്രിസഭാ യോഗ തീരുമാനം; സ്കൂളുകളിൽ 2,325 തസ്തികകൾ
മന്ത്രിസഭാ യോഗ തീരുമാനം; സ്കൂളുകളിൽ 2,325 തസ്തികകൾ
Thursday, August 22, 2024 6:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കുളൂകളിൽ 2,325 അധിക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2023-2024 അധ്യയനവർഷത്തിൽ നടത്തിയ തസ്തികനിർണയ പ്രകാരമാണ് നടപടി.

സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും 699 എയ്ഡഡ് സകൂളുകളിലായി 1,368 അധിക തസ്തികകളുമാണ് അനുവദിക്കുക.

ആകെ 1,212 സ്കൂളുകളിലായി 2,325 അധ്യാപക-അനധ്യാപക അധിക തസ്തികകളാണ് അനുവദിക്കുന്നത്. പ്രതിമാസം 8,47,74,200 രൂപയുടെ സാന്പത്തികബാധ്യതയുണ്ടാകും. 2023 ഒക്ടോബർ ഒന്നു മുതലാണ് പ്രാബല്യം.

ശാരദ മുരളീധരൻ ചീഫ് സെക്രട്ടറിയാകും


തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ 49-ാമത് ചീഫ് സെക്രട്ടറിയായി നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ ഭാര്യ ശാരദ മുരളീധരനെ നിയമിക്കാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു.

ഇപ്പോൾ ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. വേണു ഓഗസ്റ്റ് 31ന് വിരമിക്കുന്പോൾ ശാരദ ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കും. 2025 ഏപ്രിൽ വരെ കാലാവധിയുണ്ട്.


ഭർത്താവിന് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാകുന്ന വേണു- ശാരദ ദന്പതികൾ ഇനി സംസ്ഥാന ചരിത്രത്തിന്‍റെയും ഭാഗമാകും. ഭർത്താവിനു പിന്നാലെ ഭാര്യ സംസ്ഥാന ചീഫ് സെക്രട്ടറിയാകുമെന്നു ജൂലൈ ആദ്യംതന്നെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.

1984-87 കാലയളവിൽ ചീഫ് സെക്രട്ടറിയായിരുന്ന വി. രാമചന്ദ്രനും 90- 91 കാലത്ത് ഭാര്യ പത്മാ രാമചന്ദ്രനും ചീഫ് സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. പിന്നീട് ബാബു ജേക്കബും ലിസി ജേക്കബും ഇതേ പദവിയിലെത്തി. ഭർത്താവ് വിരമിച്ച ശേഷം മൂന്നോ നാലോ ചീഫ് സെക്രട്ടറിമാർക്കു ശേഷമാണ് ഭാര്യമാർ ഇതേ പദവിയിലെത്തിയത്.

1990 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥയായ ശാരദ തിരുവനന്തപുരം സ്വദേശിയാണ്. ഇതേ ബാച്ച് ഉദ്യോഗസ്ഥനാണ് ഭർത്താവ് ഡോ. വേണു. അധികാര വികേന്ദ്രീകരണ പദ്ധതിയും കുടുംബശ്രീയും വനിതാ ശക്തീകരണ പദ്ധതിയും ദാരിദ്ര്യനിർമാർജന പദ്ധതിയും സംസ്ഥാനത്തു വിജയിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മാലിന്യ മുക്ത കേരളം അടക്കമുള്ള വിവിധ പ്രോജക്ടുകളുടെ ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.