നെല്ലിയാന്പതി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചില്ല
Friday, August 23, 2024 1:28 AM IST
നെന്മാറ: നെല്ലിയാമ്പതി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ തിങ്കളാഴ്ചമുതൽ തുടങ്ങിയ ഗതാഗതനിയന്ത്രണം വെള്ളിയാഴ്ചവരെ കളക്ടർ നീട്ടിയിട്ടുണ്ട്.

ശക്തമായ മഴയിൽ ഉരുൾപൊട്ടി ചുരംറോഡിലേക്കു ഒഴുകിയെത്തിയ കൂറ്റൻപാറകൾ പൊട്ടിച്ചുനീക്കുന്ന പണിയാണു തുടർന്നുകൊണ്ടിരിക്കുന്നത്. ചെറുനെല്ലിയിലും കുണ്ടറച്ചോലയ്ക്കു മുകൾഭാഗത്തും പാതയിലേക്കുവീണ കൂറ്റൻപാറക്കല്ലുകൾ യന്ത്രം ഉപയോഗിച്ചു പൊട്ടിച്ചുമാറ്റലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ഉപരിതലം വൃത്തിയാക്കുന്നജോലിയും നാലുദിവസമായി നടക്കുന്നുണ്ട്.

പാതയിലേക്കു വീഴാറായി തള്ളിനിൽക്കുന്ന പാറക്കല്ലുകൾ നിയന്ത്രിത അളവിൽ പൊട്ടിച്ചുനീക്കുന്നതിനാലാണ് കൂടുതൽ സമയമെടുക്കുന്നത്.

ജൂലായ് 29നാണ് ചുരംറോഡിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി ഗതാഗതം പൂർണമായി മുടങ്ങിയത്. അഞ്ചുദിവസത്തിനുശേഷം ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും വലിയ കല്ലുകൾ പാതയിലേക്കു തള്ളിനിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നുപോകാൻ കഴിഞ്ഞിരുന്നില്ല.

23 ദിവസമായി നെല്ലിയാമ്പതിയിലേക്കു വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ സഫാരി ജീപ്പ് ഡ്രൈവർമാരും റിസോർട്ടുടമകളും വ്യാപാരികളുമെല്ലാം ഏറെ ബുദ്ധിമുട്ടിലാണ്.

നെല്ലിയാമ്പതിയിലേക്കു ബദൽറോഡ്
സജ്ജമാക്കണമെന്നു മുറവിളി

നെല്ലിയാമ്പതി: വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയിലേക്കു മറ്റൊരു റോഡ് സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മഴക്കാലം, വേനൽക്കാലം വ്യത്യാസമില്ലാതെ നെല്ലിയാമ്പതി ചുരംറോഡിൽ മരംവീഴ്ചയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പതിവുസംഭവമായതോടെയാണു ബദൽമാർഗത്തിനു മുറവിളി ഉയരുന്നത്.

മണ്ണിടിച്ചിലിൽ റോഡുംപാലവും തകർന്നാൽ നെല്ലിയാമ്പതി ഒറ്റപ്പെടും. ദിവസങ്ങൾ കഴിഞ്ഞേ ഗതാഗതം ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാൻ കഴിയൂ.

ഗതാതം പൂർണതോതിലാക്കാൻ പിന്നെയും പലപ്പോഴും ദിവസങ്ങളും ആഴ്ചകളും വേണ്ടിവരുന്നുണ്ട്. പലപ്പോഴും നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗതതടസംമൂലം അസുഖബാധിതർ, ആരോഗ്യപ്രവർത്തകർ, രക്ഷാപ്രവർത്തനം നടത്തുന്നവർ വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ളവർ വലയുകയാണ്. ഭക്ഷ്യസാധനങ്ങൾ, മരുന്ന് തുടങ്ങിയവ എത്തിക്കാനുമുള്ള സൗകര്യക്കുറവുമൂലം നെല്ലിയാമ്പതി പഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ ബുദ്ധിമുട്ടുകയാണ്. ഇക്കഴിഞ്ഞ ജൂലൈ അവസാനമുണ്ടായ ഗതാഗതതടസം ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണു ബദൽറോഡെന്ന ആശയത്തിനു ആക്കംകൂട്ടുന്നത്.


നെല്ലിയാമ്പതിയിലെ പുലയമ്പാറയിൽനിന്ന് കെഎസ്ഇബി സബ്സ്റ്റേഷൻ, മിന്നാംപാറ, കരിമല, കാരാശൂരി, ആനമട, ശിങ്കാരചോല, പെരിയചോല, 30ഏക്കർ കോളനി, അല്ലിമൂപ്പൻ കോളനി എന്നീ സ്ഥലങ്ങൾവഴി പറമ്പിക്കുളത്തോടു ചേർന്നു കിടക്കുന്ന തേക്കടിയിലെത്തുന്ന റോഡ് തുറന്നുകൊടുക്കണമെന്നാണു പ്രധാന ആവശ്യം.

തേക്കടിയിൽനിന്ന് തമിഴ്നാട് സേത്തുമടയിലേക്കു നിലവിൽ തേക്കടിക്കാർ ഉപയോഗിക്കുന്ന ഗതാഗതസൗകര്യമുള്ള റോഡ് സൗകര്യം ഉണ്ട്. 18 കിലോമീറ്റർ ദൂരംവരുന്ന പുലയമ്പാറ- തേക്കടി റോഡ് അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ നെല്ലിയാമ്പതിയിലേക്കുള്ള ബദൽ റോഡാകും. പരിപൂർണമായ തോതിൽ ഈ റോഡ് യാഥാർഥ്യമായാൽ തേക്കടി മേഖലയിലുള്ള ഗോത്രവർഗക്കാർക്കു നെല്ലിയാമ്പതിയിലെത്താനും കൂടുതൽ തൊഴിൽലഭ്യത ഉറപ്പിക്കാനും സാധ്യമാകും.

തമിഴ്നാട്ടിലൂടെയുള്ള പറമ്പിക്കുളംയാത്രയും ഒഴിവാക്കാനാകും. തേക്കടിയിൽനിന്ന് നിലവിൽ വനം വകുപ്പ് ഉപയോഗിക്കുന്ന റോഡിലൂടെ പെരുവാരിപ്പള്ളം, തൂണക്കടവ്, ആനപ്പാടി, സുങ്കം, പറമ്പിക്കുളം പ്രദേശങ്ങളിലേക്കും തമിഴ്നാടിനെ ആശ്രയിക്കാതെ യാത്രചെയ്യാം എന്നതും പ്രസക്തമാണ്.

വനംവകുപ്പിന്‍റെ തന്നെ നേതൃത്വത്തിൽ നിലവിലുള്ള റോഡ് അറ്റകുറ്റപ്പണി നടത്തിയാൽ നെല്ലിയാമ്പതി- പറമ്പിക്കുളം ടൂറിസംയാത്ര സംവിധാനത്തിനും, ടൂറിസം മേഖലയ്ക്കും കൂടുതൽ സൗകര്യമാകുമെന്നും വിലയിരുത്തലുകളുണ്ട്.