പനംകുറ്റിയിൽ ആനയും പുലിയുമിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
Friday, August 23, 2024 1:28 AM IST
വടക്കഞ്ചേരി: മലയോരപാതയായ വാൽകുളമ്പിനടുത്ത് പനംകുറ്റി താമരപ്പിള്ളി കയറ്റത്തിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്കു മുന്നിലേക്കു പുലി ചാടി. പേടിച്ച ദമ്പതികൾ പ്രാണനടക്കിപ്പിടിച്ച് ബൈക്കിൽതന്നെ ഇരുന്നു.

ബൈക്കിനുനേരെ കുറച്ചുസമയം നോക്കിനിന്ന പുലി പിന്നീട് താഴെ കാടുപിടിച്ച ക്രഷർ പ്രദേശത്തേക്കു ഇറങ്ങിപ്പോയി. പനംകുറ്റി പള്ളിക്കടുത്ത് ചിറ്റേത്ത് കരീം, ഭാര്യ ബീവി എന്നിവരാണു പുലിയുടെ മുന്നിൽപ്പെട്ടത്.

ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്നും പനംകുറ്റി മലയോരപാതവഴി കുതിരാൻ ചുവന്നമണ്ണിലേക്കു റബർടാപ്പിംഗിനു ബൈക്കിൽ പോവുകയായിരുന്നു ഇവർ.
ആളൊഴിഞ്ഞ പൊന്തക്കാടായി കിടക്കുന്ന പനംകുറ്റിയിലെ താമരപ്പിള്ളി കയറ്റത്തു എത്തിയപ്പോഴാണ് ഇടതുഭാഗത്തെ തോട്ടത്തിൽനിന്നും പുലി റോഡിലേക്കു ചാടിയത്. വലിയ പുള്ളിപ്പുലിയാണു ചാടിവന്നതെന്നു കരിം പറഞ്ഞു.

ഇവിടെ രണ്ടുകിലോമീറ്റർദൂരം കാടുമുടിയ പ്രദേശമാണ്. സോളാർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തെളിയാറില്ല. മൊബൈലിനും റേഞ്ചില്ലാത്ത പ്രദേശമാണ്. ഇടയ്ക്ക് ആനയും റോഡിലിറങ്ങും. വാഹനം പെട്ടെന്ന് ഓടിച്ചുപോകാം എന്നുകരുതിയാൽ അതിനുമാകില്ല.

തൃശൂർഭാഗത്തുനിന്നും വാൽക്കുളമ്പ്, കണിച്ചിപരുത, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിലേക്കുള്ള ഏറ്റവും എളുപ്പമായ റോഡാണിത്.


പനംകുറ്റിയിൽ കരടിയള അജീഷിന്‍റെ വീടിനടുത്തെ തോട്ടത്തിലാണ് ആനയിറങ്ങി ചൊട്ടയിടാറായ തെങ്ങുകളും കുലവന്ന നിരവധി വാഴകളും നശിപ്പിച്ചത്. തെങ്ങിന്‍റെ കൂമ്പുകൾവരെ പിഴുതെറിഞ്ഞിരിക്കുകയാണ്.

സമീപത്തെ എടയാടി എസ്റ്റേറ്റിൽ നിന്നാണ് ആനകൾ എത്തുന്നത്. നാലുദിവസംമുമ്പ് ഇവിടെ ആനയിറങ്ങി ആണ്ടവൻ, സുരേഷ് എന്നിവരുടെ തോട്ടങ്ങളിലെ വിളകൾ നശിപ്പിച്ചിരുന്നു.

പകൽസമയം കാടുമുടിക്കിടക്കുന്ന തോട്ടങ്ങളിൽതങ്ങുന്ന ആനകൾ വൈകുന്നേരത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങും. ആനകളെ കാട്ടിലേക്കു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്നു നിരവധിതവണ വനംവകുപ്പിനോടു ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല എന്നാണു സമീപവീട്ടുകാരുടെ പരാതി.

പുറത്ത് ജോലിക്കുപോയി രാത്രി വീട്ടിലേക്കു തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലാണു വഴികളിലും പറമ്പുകളിലും ആനകൾ അക്രമാസക്തമായ നിലയിൽ നിൽക്കുന്നത്. കുട്ടികൾക്കു സ്കൂളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായി.

ആന ഇറങ്ങാത്ത പ്രദേശമായിരുന്നു ഇവിടെ. എന്നാൽ വനാതിർത്തികളിലെ വേലി തകർത്തെത്തുന്ന ആനകൾ പിന്നീട് പരിചരണമില്ലാതെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിൽ തങ്ങുകയാണ്.