റോഡ് തകർച്ചയ്ക്കെതിരേ അഞ്ചുമുറിയിലെ വ്യാപാരികൾ സമരത്തിന്
Friday, August 23, 2024 1:28 AM IST
വടക്കഞ്ചേരി: പുതുക്കോട് പഞ്ചായത്തിലെ അഞ്ചുമുറി- തച്ചനടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചുമുറി യൂണിറ്റിന്‍റെ നേതൃത്വത്തിൽ വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുന്നു.

ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ തുടർസമരങ്ങൾ ആരംഭിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.

800 മീറ്ററോളം ദൂരംവരുന്ന റോഡ് ഉയർത്തി റീടാറിംഗ് നടത്തുന്നതിനു ഒരുകോടിരൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു പഞ്ചായത്തും എംഎൽഎയും മാറിമാറി പറയുന്നതല്ലാതെ മൂന്നുവർഷത്തോളമായി റോഡിലൂടെ കാൽനടയാത്രപോലും വയ്യെന്ന സ്ഥിതിയാണെന്നു ഏകോപന സമിതി പ്രസിഡന്‍റ് ഗ്രീൻ ചാനൽ സുദേവൻ പറഞ്ഞു.

കണ്ണമ്പ്ര തോട്ടുപാലത്തുനിന്നും തുടങ്ങുന്നറോഡ് അഞ്ചുമുറി കുളംമുതൽ തച്ചനടി വരെയാണ് പൂർണമായും തകർന്നു കിടക്കുന്നത്. മഴപെയ്താൽ വലിയ കുളങ്ങൾ പോലെയാകും റോഡ്. മഴയില്ലെങ്കിൽ കുഴിയിൽതള്ളിയ ക്വാറിവേയ്സ്റ്റിൽനിന്നും പൊടി പൊങ്ങി പ്രദേശമാകെ മൂടും.


പൊടിനിറഞ്ഞു കടകളൊന്നും തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്നു വ്യാപാരികൾ പറയുന്നു. റോഡിനിരുവശവും തൊട്ടുരുമ്മി കടകൾനിറഞ്ഞ റോഡാണിത്. പഞ്ചായത്തിലേക്കുള്ള പ്രധാന വരുമാനം മാർഗങ്ങളിലൊന്നു ഈ കടകളിൽ നിന്നുള്ള നികുതികളും ലൈസൻസ് ഫീ തുടങ്ങിയവയാണ്.

എന്നാൽ പഞ്ചായത്തിന്‍റെ പ്രധാന ടൗൺ റോഡുകളിലൊന്നായ ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് താത്പര്യമെടുക്കുന്നില്ലെന്നാണു ആക്ഷേപം.