വട്ടപ്പാറ ജലവൈദ്യുത പദ്ധതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് സർവേ തുടങ്ങി
Friday, August 23, 2024 1:28 AM IST
ഡോ.സി.എം. മാത്യു

പാലക്കയം: മലയോര കുടിയേറ്റ മേഖലയായ പാലക്കയം വട്ടപ്പാറയിലെ ലോവർ ജലവൈദ്യുതി പദ്ധതി ജില്ലാപഞ്ചായത്ത് ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായുള്ള സർവേനടപടികൾ തുടങ്ങി.

വട്ടപ്പാറയിലെ പദ്ധതി സംഭരണിയുടെ വൃഷ്ടിപ്രദേശത്താണു അളന്നുതിരിക്കൽ ആരംഭിച്ചത്‌. 2.5 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതി സ്ഥലം നേരത്തെ എംഎൽഎയും സംഘവും സന്ദർശിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് സർക്കാരിനു കഴിഞ്ഞദിവസം കൈമാറുകയും പദ്ധതിക്കു വൈദ്യുതിവകുപ്പ് അനുകൂല നിലപാടെടുക്കുകയും ചെയ്തതോടെയാണു പദ്ധതി യാഥാർഥ്യമാകുന്നത്.

മന്ത്രിസഭായോഗം പദ്ധതിക്കു അനുമതി നൽകുകയും 10 വർഷത്തോളമായി മീൻവല്ലം ജലവൈദ്യുതി പദ്ധതി വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ജില്ലാ പഞ്ചായത്തിനെ ചുമതല പ്പെടുത്തുകയായിരുന്നു. വട്ടപ്പാറ പദ്ധതിക്ക് 30 കോടിയോളം രൂപയാണ് ചെലവു പ്രതീക്കുന്നത്. മന്ത്രിസഭയുടെ അംഗീകാരം കിട്ടിയാലുടനെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ജില്ലാ പഞ്ചായത്തിന്‍റെ തീരുമാനം.

അടുത്ത ബജറ്റിൽ പണംനീക്കിവയ്ക്കാനും ബാക്കിതുക വായ്പയായി കണ്ടെത്താനും സമീപത്തെ പഞ്ചായത്തുകളെ പദ്ധതിയിൽ പങ്കാളികളാക്കികൊണ്ട് പണ ലഭ്യത ഉറപ്പാക്കാനും നീക്കമുണ്ട്.


നീലഗിരി വനമേഖലയോടു ചേർന്നുകിടക്കുന്ന വട്ടപ്പാറയിൽ വനംവകുപ്പിന്‍റെ അനുമതി ആവശ്യമാണോ എന്ന പഠനവും നടത്തും. തുടർ ടെൻഡർ വിളിക്കാനും പദ്ധതിയുടെ നിർമാണം ആരംഭിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ പത്തുവർഷമായി കരിമ്പ പഞ്ചായത്തിലെ മൂന്നു മെഗാവാട്ടിന്‍റെ മീൻവല്ലം പദ്ധതി വിജയകരമായി നടത്തിവരുന്ന ജില്ലാ പഞ്ചായത്ത് പാലക്കുഴിയിലെ തീണ്ടില്ലം വെള്ളച്ചാട്ടത്തിൽനിന്നും ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്.

ജില്ലാ പഞ്ചായത്തിന്‍റെ മൂന്നാമത്തെ വൈദ്യുത പദ്ധതിയാണിത്. തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം മേഖലയിൽ വരുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നും മീൻവല്ലം, ശിരുവാണി ഡാം, കാഞ്ഞിരപ്പുഴ ഡാം,ആറ്റില വെള്ളച്ചാട്ടം തുടങ്ങിയവ സന്ദർശിക്കുന്നവരുടെ എണ്ണം കൂടുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ഫാം ടൂറിസവും മെച്ചപ്പെടുമെന്നും കർഷകർ കരുതുന്നു.

കുടിയേറ്റത്തിന്‍റെ പ്ലാറ്റിനംജൂബിലി ആഘോഷിക്കുന്ന പാലക്കയംമേഖല വികസനത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തു തന്നെ ജലവൈദ്യുതി പദ്ധതി ഏറ്റെടുത്തു വിജയകരമായി നടത്തുന്ന ഏക ജില്ലാ പഞ്ചായത്തുകൂടിയാണ് പാലക്കാട്.