ഒറ്റപ്പാലം താലൂക്ക് ഓഫീസ് നാഥനില്ലാക്കളരി; ജനങ്ങൾ വലയുന്നു
Thursday, August 22, 2024 1:01 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്കാഫീസിന്‍റെ പ്രവർത്തനം വഴിമുട്ടി. തഹസിൽദാരടക്കം പ്രധാന ഉദ്യോഗസ്ഥൻമാരില്ലാത്തതുമൂലം ഓഫീസ് പ്രവർത്തനം താളം തെറ്റിയതോടെ ജനങ്ങൾ വലയുന്നു. സ്ഥലംമാറിപോയ തഹസിൽദാർക്ക് പകരം മറ്റൊരു തഹസിൽദാർ ചുമതലയേൽക്കാത്തതും ഉദ്യാഗസ്ഥൻമാരുടെ കുറവും താലൂക്കാഫീസിലെത്തുന്നവരെ വലയ്ക്കുകയാണ്. ഇതിനിടയിൽ താലൂക്കാഫീസിൽ നിന്നുമയക്കേണ്ട നോട്ടീസുകളും ഉത്തരവുകളുടെ പകർപ്പുകളും മറ്റ് രേഖകളും സ്റ്റാമ്പില്ലാത്തതുമൂലം അയക്കാനാവാതെ കുമിഞ്ഞുകൂടി കിടക്കുകയാണ്.

താലൂക്ക് ഓഫീസിൽ നിന്നും വിവിധ സ്ഥാപനങ്ങളിലേക്കും, വ്യക്തികൾക്കും മറ്റും അയക്കേണ്ട കാര്യങ്ങൾക്കാണ് സ്റ്റാമ്പില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നത്. താലൂക്ക് അതിർത്തിക്കുള്ളിലും അല്ലാതെയും വിവിധ ആവശ്യങ്ങളിൽ ഔദ്യോഗിക നടപടികളുടെ ഭാഗമായി കത്ത് ലഭ്യമാകാത്തത് മൂലം ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുകയാണ്. താലൂക്കിലെ വിവിധ വില്ലേജുകളിൽ നിന്നും ബുദ്ധിമുട്ടി ജനങ്ങൾ മറുപടി ലഭിക്കാതെ അന്വേഷിച്ചെത്തുമ്പോൾ കത്തയക്കാൻ സ്റ്റാമ്പില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.


ഇതുമൂലം സാധാരണക്കാരായവരെല്ലാം നിരാശയോടെ തിരികെ പോരണ്ട ഗതികേടിലാണ്. കഴിഞ്ഞ ഒരു മാസമായി ഇതാണ് താലൂക്കാഫീസിന്‍റെ സ്ഥിതി. പൊതുജനങ്ങൾക്ക് പരാതി പറയാനും താലൂക്കാഫീസിൽ ആരുമില്ലാത്ത സ്ഥിതിയാണ്. തഹസിൽദാർ, ഭൂരേഖ തഹസിൽദാർ എന്നിവർ സ്ഥലം മാറിപ്പോവുകയും പകരക്കാർ വരാത്ത സ്ഥിതിയുമാണ്.

നിലവിൽ താലൂക്കാഫീസിൽ മുഴുവൻ കാര്യങ്ങളുടേയും ചുമതല സീനിയർ സൂപ്രണ്ടിനാണ്. വിവിധ ആവശ്യങ്ങളുമായി എത്തുന്നവർ തങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സീനിയർ സൂപ്രണ്ടിനെ അറിയിച്ചാൽ പരാതിക്കാരോട് ജൂനിയർ സൂപ്രണ്ടിനെ കാണാനാണ് അദ്ദേഹം നിർദേശിക്കുന്നത്. ജൂണിയർ സൂപ്രണ്ടിനോട് കാര്യങ്ങൾ ചോദിച്ചാൽ ലഭിക്കുന്ന മറുപടി ക്ലർക്കിനോട് ചോദിക്കാനാണ്. നിലവിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻമാർ പരസ്പരം ഒഴിഞ്ഞുമാറി കളിക്കുന്ന സ്ഥിതിയാണ്. ഇതിനു പുറമേയാണ് തപാലുരുപ്പടികളുടെ കാര്യം.