പട്ടാമ്പി ട്രാഫിക് റെഗുലേറ്ററി യോഗം: തീരുമാനങ്ങൾ അശാസ്ത്രീയമെന്ന് പരാതി
Wednesday, August 21, 2024 12:52 AM IST
ഷൊർണൂർ: പട്ടാമ്പിയിലെ ട്രാഫിക്ക് റെഗുലേറ്ററി യോഗതീരുമാനങ്ങൾ അശാസ്ത്രീയമെന്ന് ആക്ഷേപം. അടിയന്തര നഗരസഭാ കൗൺസിൽ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

തലതിരിഞ്ഞ ട്രാഫിക്ക് പരിഷ്കാരങ്ങൾ മൂലം പട്ടാമ്പി ടൗണിലൂടെയുള്ളവാഹനയാത്രയും പാർക്കിംഗും ദുരിതം വിതച്ച സാഹചര്യത്തിലാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് കാണിച്ച് നഗരസഭാ സെക്രട്ടറിക്കും ട്രാഫിക് കമ്മിറ്റി ചെയർമാനും കത്ത് നൽകിയതെന്ന് യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു. ടൗണിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും, വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വലിയ പ്രയാസമാണ് തീരുമാനം കൊണ്ട് ഉണ്ടായിട്ടുള്ളത്.

പട്ടാമ്പി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മേഖലയുൾപ്പെടുന്ന പ്രദേശത്ത് പട്ടാമ്പി പള്ളി ജംഗ്ഷൻ മുതൽ ഗവ. ഹോസ്പിറ്റൽ വരെയുള്ള മേഖലയിൽ ബൈക്ക്പോലും പാർക്ക് ചെയ്യാൻ പാടില്ല എന്ന തീരുമാനം വലിയ ദുരിതമാണ് ജനങ്ങൾക്ക് ഉണ്ടാക്കിയിട്ടുള്ളത്.

ഈ പ്രദേശത്താണ് എല്ലാ ഗവ. ഓഫീസുകളും നിൽക്കുന്നതെന്നറിയാത്തവരല്ല ഈ തീരുമാനത്തിന് നേതൃത്വം നൽകിയിട്ടുള്ളത്. ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച നോ പാർക്കിംഗ് ഏരിയയിൽ ഏതെങ്കിലും വാഹനം പാർക്ക് ചെയ്താൽ വലിയ ഫൈൻ അടക്കേണ്ടി വരുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.


വലിയ വാടക കൊടുത്ത് ടൗണിൽ കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാർ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിലേക്ക് വരുന്ന പൊതുജനങ്ങൾക്ക് പാർക്കിംഗും നോ പാർക്കിംഗും അറിയാത്തതിനാൽ വാഹന ഉടമകൾക്കും, ഓട്ടോ- ടാക്സി തൊഴിലാളികൾക്കും വലിയ തുക ഫൈനായി അടക്കേണ്ടി വരികയാണ്. ഈ തീരുമാനങ്ങളെല്ലാം നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യാതെയും, പട്ടാമ്പി നഗരസഭാ കൗൺസിലർമാരേയും പട്ടാമ്പിയിലെ രാഷ്ട്രീയ പാർട്ടികളേയും വിശ്വാസത്തിലെടുക്കാതെയുമാണ് നടപ്പാക്കിയത്.

ഏകപക്ഷീയമായി എടുത്ത ഈ തീരുമാനങ്ങൾ അടിയന്തരമായി പുന:പരിശോധിക്കണമെന്ന് യുഡിഎഫ് കൗൺസിലർമാരായ കെ.ആർ. നാരായണ സ്വാമി, സി.എ, സാജിത്, സി.എ. റാസി, സി. സംഗീത, കെ. ബഷീർ, മുനീറ ഉനൈസ്, സൈതലവി വടക്കേതിൽ, പി. മുസ്തഫ, പ്രമീള ലബീബ എന്നിവർ ആവശ്യപ്പെട്ടു.