ലക്കിടിയിൽ റെയിൽവേ മേൽപ്പാലമെന്ന ആവശ്യം നടപ്പായില്ല
Wednesday, August 21, 2024 12:52 AM IST
ഒറ്റപ്പാലം: ലക്കിടിയിൽ റെയിൽവേ മേൽപ്പാലമെന്ന ആവശ്യം മരീചികയായി തുടരുന്നു. പാലക്കാട് ജില്ലയിലെ ലക്കിടിയേയും -തൃശൂർ ജില്ലയിലെ തിരുവില്വാമലയേയും ബന്ധിപ്പിക്കുന്ന ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് തൊട്ടാണ് ലക്കിടി റെയിൽവേ ഗേറ്റുള്ളത്. ഇവിടെയാണ് മേൽപ്പാലം വേണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.

മേൽപ്പാലം പദ്ധതിയുടെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ ഐവർമഠത്തിലേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങളുടെ സംസ്കാരചടങ്ങുകളെ പോലും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭാരതപ്പുഴയുടെ പുണ്യതീരങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന പാമ്പാടി ഐവർമഠം തീരത്തെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്ന മൃതശരീരങ്ങളും ലക്കിടി റെയിൽവേ ഗേറ്റിനു മുന്നിൽ വഴിയടഞ്ഞു കിടക്കേണ്ടിവരുന്ന സ്ഥിതിയുണ്ട്.

നിളയുടെ മറുകരയിലുള്ള പാമ്പാടിയിലെ ശ്മശാനത്തിലേക്കു ലക്കിടി വഴി പ്രതിദിനം പത്തോളം മൃതദേഹങ്ങളാണു കൊണ്ടുവരുന്നത്. പുണ്യതീരമെന്ന നിലയിൽ മലപ്പുറം ജില്ലയിൽ ‍നിന്നുവരെ മൃതദേഹങ്ങൾ തൃശൂർ ജില്ലയിലെ പാമ്പാടിയിലെത്തുന്നുണ്ട്. ലക്കിടിയിൽ ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ മൃതദേഹം വഹിച്ചുവരുന്ന ആംബുലൻസുകളും കുരുക്കിലകപ്പെ‌ടുന്നു. മൃതദേഹങ്ങളും അന്ത്യകർമം നിർവഹിക്കാൻ വരുന്ന ബന്ധുക്കളും മണിക്കൂറുകളോളം വഴിയിൽ കുരുങ്ങുന്നു.


2020 ലെ ബജറ്റിൽ 20 കോടിരൂപ വകയിരുത്തിയ മേൽപ്പാലം പദ്ധതിയാണ് അനിശ്ചിതാവസ്ഥയിൽ തുടരുന്നത്. അതേസമയം, മങ്കര-കാളികാവ് റോ‍‍‍ഡിലെ ലെവൽക്രോസിൽ അനുവദിച്ച മേൽപ്പാലം നിർമാണം നിർവഹണ ഘട്ടത്തിലേക്കു നീങ്ങുകയാണ്. മങ്കര-കാളികാവ് റോഡ‍ിലേതിനെക്കാൾ കൂടുതൽ വാഹനങ്ങൾ ക‌ടന്നുപോകുന്ന ലക്കിടി-തിരുവില്വാമല റോ‍ഡിലെ പദ്ധതി ഇരുട്ടിലും. ലക്കിടി മേൽപ്പാലം പദ്ധതിയുടെ കാര്യത്തിൽ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്‍റെ പ്രാഥമിക പരിശോധനപൂർത്തിയാക്കിയിട്ടുണ്ടെന്നും പദ്ധതിയുടെ ഡിസൈനും എസ്റ്റിമേറ്റും തയാറായിട്ടില്ലന്നും കെ.പ്രേംകുമാർ എംഎൽഎ പറഞ്ഞു. കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷനും ഇതുസംബന്ധിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്ന ന‌ടപടികൾ സ്വീകരിക്കുന്നുണ്ട്. പദ്ധതി വേഗത്തിലാക്കാൻ സജീവമായി ഇടപെടുമെന്ന് എംഎൽഎ വ്യക്തമാക്കി.