ടീ ഷോപ്പുടമ രാജനും തക്കുടുനായയും ഇന്നും വേർപിരിയാത്ത ചങ്ങാതിമാർ
Wednesday, August 21, 2024 12:52 AM IST
വടക്കഞ്ചേരി: വള്ളിയോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുസമീപം ടീ ഷോപ്പ് നടത്തുന്ന രാജനും വളർത്തുനായ തക്കുടു എന്നു വിളിക്കുന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിനു 15 വയസിന്‍റെ പ്രായം.

67 വയസുള്ള രാജന്‍റെ വിട്ടു പിരിയാത്ത കൂട്ടുകാരനാണു 15 വയസുള്ള തക്കുടു എന്ന നായ. ഊണിലും ഉറക്കത്തിലും യാത്രകളിലും മാടുമേക്കാനുമൊക്കെ തക്കുടുവായിരുന്നു കൂട്ട്. പക്ഷെ, ഇന്ന് രണ്ടുപേർക്കും പ്രായമായി.

വയസ് കൂടിയതിന്‍റെ അവശതകളുണ്ടു തക്കുടുവിന്. ഇതിനിടെ ബൈക്ക് തട്ടി തക്കുടുവിന്‍റെ പുറകിലെ കാലിനു ബലക്ഷയവുമായി.

മുമ്പത്തേതുപോലെ രാജന്‍റെ സെക്യുരിറ്റി ഗാർഡാകാൻ തക്കുടുവിനു കഴിയുന്നില്ല. രാജനും കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ട്. തക്കുടു വീട്ടിൽ തന്നെയാണ് കൂടുതൽ സമയവും. രാജൻ പശുക്കളെ മേയ്ക്കാൻ സമീപത്തെ പാടത്തേക്ക് പോകുമ്പോൾ പഴയതുപോലെ തക്കുടുവിനു ഒപ്പം നടക്കാനാകുന്നില്ല. ഭക്ഷണം കഴിക്കുന്നതും കുറഞ്ഞു. നാടൻ നായയാണ് തക്കുടു. രാജനൊപ്പം പശുക്കളെ മേയ്ക്കലായിരുന്നു നായയുടെ ഇഷ്ടപ്പെട്ട ഹോബി. വൈകീട്ട് രാജൻ തന്‍റെ പശുക്കളെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോകുമ്പോൾ തക്കുടുവും കൂടെ കൂടും.


ചില സമയങ്ങളിൽ പശുവിന്‍റെ കയർ കടിച്ചുപിടിച്ചാണ് നടക്കുക. പശുക്കൾ ഓടി നിശ്ചിതപരിധി വിട്ടുപോയാൽ തക്കുടു ഓടിച്ചെന്ന് കയർ കടിച്ച് തിരികെ കൊണ്ടുവരും. തിരികെ വരാൻ വിസമതിച്ചാൽ മുന്നിൽ പോയി കുരച്ചു താക്കീത് നൽകും. പശുനോട്ടത്തിനൊപ്പം വീട്ടുകാരുടെ കാര്യങ്ങളിലും നായ അതീവ ജാഗ്രത പുലർത്തിയിരുന്നു.

രാജനും തക്കുടുവും തമ്മി ലുള്ള ഈ സ്നേഹ ബന്ധം നാട്ടുകാർക്കും കൗതുക്കാഴ്ചയായിരുന്നു. ടീ ഷോപ്പിൽ വരുന്നവരെയും ഈ നായയ്ക്ക് അറിയാം. വീട്ടിലെ എല്ലാ മുറികളിലും നായയ്ക്ക് പ്രവേശനമുണ്ട്.

രാത്രിയിലും രാജന്‍റെ കട്ടിലിലാണ് വിശ്രമം.
ഡ്യൂട്ടിയെല്ലാം കുറച്ച് തക്കുടു കൂടുതൽ സമയവും ഇപ്പോൾ ചായക്കടയോടു ചേർന്ന വീട്ടിൽ വിശ്രമത്തിലാണ്.