ചുരത്തിൽ മണ്ണിടിച്ചിലുണ്ടായാലും മരംവീണാലും നെല്ലിയാന്പതിക്കാരുടെ പി.ഒ. ജോസഫ് ഉഷാർ
Wednesday, August 21, 2024 12:52 AM IST
നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവകനായി എപ്പോഴും പി.ഒ. ജോസഫുണ്ടാകും. ഇതു നെല്ലായാന്പതിക്കാർ ഒറ്റക്കെട്ടായി പറയുന്ന ഒന്നാണ്.

ദുരന്തമുഖത്തെന്നും നിറസാന്നിധ്യമാണു എല്ലാക്കാലത്തും ഈ മനുഷ്യൻ.
ചുരം പാതയില്‍ മരംവീണാലും മണ്ണിടിച്ചിലുണ്ടായാലും മരംമുറിക്കുന്ന മെഷീനുമായി ജോസഫ് നിലയുറപ്പിച്ചിരിക്കും.

നെല്ലിയാന്പതി യുഡിഎഫ് ചെയർമാനും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റു കൂടിയാണ് ജോസഫ്. ദുരന്തമുണ്ടായാൽ വനംവകുപ്പ്, പോലീസ്, അഗ്‌നിരക്ഷാസേന എന്നിവരെല്ലാം ആദ്യംവിളിക്കുന്നതു നെല്ലിയാന്പതിയുടെ സ്വന്തം ജോസഫ് എന്ന സഹായിയെയാണ്. പത്തുമുപ്പതു വര്‍ഷമായി ടാക്‌സി ജീവനക്കാരനായിരുന്നപ്പോള്‍മുതല്‍ തുടങ്ങിയ പ്രവര്‍ത്തനം ഇന്നും സപര്യപോലെ തുടരുന്നു. പൊതുപ്രവർത്തനം വാക്കുകളിലല്ല, മാതൃകാപ്രവർത്തമാകണമെന്നും ജോസഫ് പറയുന്നു. കനത്ത മഴയിൽ പലയിടങ്ങളിലായി ചെറുതും വലുതുമായ 28 ഗതാഗത തടസങ്ങളാണു ഇക്കഴിഞ്ഞ ജൂലായ് 29നു നെല്ലിയാന്പതി ചുരത്തിലുണ്ടായത്.


ദുരന്തം അറിഞ്ഞ ആദ്യമണിക്കൂറില്‍ തുടങ്ങി ഇതുവഴി ജീപ്പുകള്‍ ഓടുന്നതിനു റോഡ് പാകമായതിനു ശേഷമാണു ജോസഫ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ലാഭമോ, ആരോഗ്യപ്രശ്‌നങ്ങളോ നോക്കാതെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ സ്വന്തം വാഹനത്തില്‍ ആളുകളെയുംകൂട്ടി ഗതാഗതതടസം നീക്കാൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്നലെയും അതുതുടർന്നു.

ഇതിനെല്ലാം സാക്ഷികളാകുന്നതു നാട്ടുകാർ മാത്രമല്ല, വനംവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൂടിയാണ്. നെല്ലിയാമ്പതിക്കു മുതല്‍ക്കൂട്ടായ പി.ഒ. ജോസഫിനെ പ്രദേശവാസികൾ കഴിഞ്ഞദിവസം ആദരമൊരുക്കിയിരുന്നു. കര്‍മ്മലനാഥപുരം പള്ളി വികാരി ഫാ. ക്രിസ് കോയിക്കാട്ടിലിന്‍റെ നേതൃത്വത്തിലായിരുന്നു ആദരം.