ടണൽ അടച്ചു: പ്രദേശമാകെ വെള്ളക്കെട്ട് ഭീഷണി
Monday, September 23, 2024 11:36 PM IST
അമ്പലപ്പുഴ: അഞ്ചു പതിറ്റാണ്ടായി ഉണ്ടായിരുന്ന ടണൽ ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായി അടച്ചു. പ്രദേശമാകെ വെള്ളക്കെട്ട് ഭീഷണി. പ്രതിഷേധവുമായി നാട്ടുകാർ. ദേശീയപാതയിൽ പുറക്കാട് കരൂർ അയ്യൻകോയിക്കൽ ക്ഷേത്രത്തിനു സമീപമാണ് ടണൽ അടച്ചതുമൂലം പ്രദേശവാസികൾ ദുരിതത്തിലായത്.

50 വർഷത്തോളമായി ഇവിടെ ദേശീയ പാതയ്ക്കു കുറുകെ ഇതുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതാണ് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നടന്ന നിർമാണങ്ങൾക്കിടെ മാസങ്ങൾക്ക് മുൻപ് അടച്ചത്. പടിഞ്ഞാറ് ഭാഗത്തുനിന്ന് കിഴക്കോട്ട് വെള്ളമൊഴുകിപ്പോകാൻ ഉപയോഗിച്ചിരുന്ന ടണൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കളക്ടർക്ക് വരെ പരാതി നൽകിയിരുന്നു.

എന്നിട്ടും ഇതിനു പരിഹാരമായില്ല. ഇതോടെ ചെറിയ മഴയിൽ പോലും പ്രദേശമാകെ വെള്ളത്തിലാകുകയാണ്. വെള്ളക്കെട്ടിനെത്തുടർന്ന് സമീപവാസികൾക്ക് മാസങ്ങളോളം വീട് വിട്ട് മറ്റ് ബന്ധുവീടുകളിലേക്കും പോകേണ്ടി വന്നു.

നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ച് അടച്ച ടണൽ തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും മാസങ്ങളായിട്ടും ഇതുവരെ നടപടിയായില്ല. മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് നാട്ടുകാർക്ക്. തങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുമെന്ന് പഞ്ചായത്തും ദേശീയ പാതാ വിഭാഗം ഉദ്യോഗസ്ഥരുമൊക്കെ പല തവണ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും ഇവർ പറയുന്നു.