ചെങ്ങന്നൂരിൽ മോഷണ പരമ്പര: പട്രോളിംഗ് ശക്തമാക്കണമെന്ന്
Sunday, September 22, 2024 11:12 PM IST
ചെങ്ങന്നൂർ: ഒരാഴ്ചക്കിടെ ചെങ്ങന്നൂരിൽ അമ്പലങ്ങൾ കേന്ദ്രികരിച്ച് നടന്നത് രണ്ടു മോഷണങ്ങൾ. മുളക്കുഴ അരീക്കര പത്തിശേരി ശിവക്ഷേത്രത്തിലും കാരക്കാട് വലിയവീട്ടില്‍ ക്ഷേത്രത്തിലുമാണ് മോഷണങ്ങൾ നടന്നത്. കഴിഞ്ഞദിവസം പുലര്‍ച്ചെ പത്തിശേരി ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുകയും തിടപ്പള്ളിയിലുണ്ടായിരുന്ന ഉരുളികളും മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആറുമാസം മുന്‍പ് ഇവിടെ കാണിക്കവഞ്ചികുത്തിതുറന്ന് 10,000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വഴിപാടു പായസം ഉണ്ടാക്കാൻ പൂജാരി ഉരുളിനോക്കിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയും അവർ നടത്തിയ വിശദമായ പരിശോധനയിൽ കാണിക്കവഞ്ചികളും കുത്തിത്തുറന്ന് മോഷണം നടന്നതായി അറിയുന്നത്.


ക്ഷേത്രത്തിന്‍റെ പുറത്ത് ആർച്ചിനോട് ചേർന്ന് ഉറപ്പിച്ചുവച്ചിരുന്ന ഒരു വഞ്ചിയും ശ്രീകോവിലിനു മുൻപിലും സോപാനത്തും വച്ചിരുന്ന മൂന്നു കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. തിടപ്പള്ളിയുടെയും പൂട്ട് തകർത്തിരുന്നു. ഭാരവാഹികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്കോഡും തെളിവുകൾ ശേഖരിച്ചു.

മൂന്നു ദിവസം മുന്‍പ് കാരക്കാട് വലിയവീട്ടില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് 20,000 രൂപയോളം കവര്‍ന്നിരുന്നു.