മസ്തിഷ്ക പഠനം; ചിങ്ങോലി സ്വദേശിക്ക് രാജ്യാന്തര പുരസ്കാരം
Sunday, September 22, 2024 11:12 PM IST
ഹരിപ്പാട്: ദീർഘകാല ഓർമകൾ തലച്ചോറിൽ എങ്ങനെ സംഭരിക്കപ്പെടുന്നു എന്നറിയാൻ രണ്ടു പതിറ്റാണ്ടായി തുടരുന്ന പഠനം മുൻനിർത്തി മലയാളി ഗവേഷകൻ ഡോ. സജികുമാർ ശ്രീധരന് "ഇൻവെസ്റ്റിഗേറ്റർ" പുരസ്കാരം. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിസിനിൽ അസോസിയേറ്റ് പ്രഫസറാണ് ചിങ്ങോലി സ്വദേശിയായ സജികുമാർ.

കാനഡയിലെ ടൊറന്‍റോ യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസ്തിഷ്ക ഗവേഷകരുടെ രാജ്യാന്തര സംഘടനയായ "അസോസിയേഷൻ ഓഫ് സ്റ്റഡീസ് ഓഫ് ന്യൂറോൺസ് ആൻഡ് ബ്രെയിൻ ഡിസീസ്"(എഎൻഡി) ആണ് പുരസ്കാരം നൽകി ആദരിച്ചത്. ഓർമക്കുറവ്, പഠനവൈകല്യങ്ങൾ, മാനസികപ്രശ്നത്താലുണ്ടാകുന്ന ഓർമകളുടെ വ്യതിയാനം തുടങ്ങിയവയെ മനസിലാക്കാൻ സജികുമാറിന്‍റെ പഠനങ്ങൾ ഗവേഷകരെ സഹായിക്കുന്നതായി അവാർഡ് നിർണയസമിതി വ്യക്തമാക്കി.


ചിങ്ങോലി എട്ടാം വാർഡിൽ സൗപര്‍ണികയിൽ കെ. ശ്രീധരന്‍റെ യും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിയിൽത്തന്നെ ന്യൂറോ സയന്‍റിസ്റ്റുമായ ഡോ. ഷീജ നവക്കോടാണ് ഭാര്യ.