ദേശാടനപക്ഷികൾ സുരക്ഷിതരല്ല; സംരക്ഷിക്കാൻ പദ്ധതിയുമില്ല
Sunday, September 22, 2024 11:12 PM IST
എടത്വ: ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമായിരുന്ന അപ്പര്‍ കുട്ടനാട്ടിലെ കൊറ്റില്ല സംരക്ഷണ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങി. അപ്പര്‍ കുട്ടനാട്ടില്‍ ചെറുതന പഞ്ചായത്തിലെ കാഞ്ഞിരംതുരുത്ത്-പാണ്ടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊറ്റില്ല സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും പ്രവര്‍ത്തനം ചുവപ്പു നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അപ്പര്‍ കുട്ടനാട്ടിലെ പച്ച, ചെക്കിടിക്കാട്, പാണ്ടി, പായിപ്പാട് എന്നീ പ്രദേശങ്ങളെ കൊറ്റില്ല സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തില്‍ 12 മാസവും പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ദേശാടനപ്പക്ഷികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ബോര്‍ഡുകള്‍
പോലും

പ്രഖ്യാപനത്തിനുശേഷം വീയപുരം പഞ്ചായത്തിലെ പായിപ്പാട് സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രത്തിനു സമീപവും ചെറുതന പഞ്ചായത്തിലെ പാണ്ടി പുത്തനാര്‍ പാലത്തിനു തെക്കേ കരയിലും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ തകഴി പഞ്ചായത്തിലെ പച്ച പാലത്തിനു പടിഞ്ഞാറെ കരയിലും ഉള്‍പ്പെടെ കൊറ്റില്ല സംരക്ഷണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

എന്നാല്‍, ഈ ബോര്‍ഡുകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായത്. വനമേഖലയ്ക്ക് സമാനമായി കാടുപിടിച്ചും ജനവാസം കുറഞ്ഞും കിടന്നിരുന്ന പ്രദേശത്ത് കൊക്ക് എന്ന പേരിലറിയപ്പെടുന്ന വിദേശയിനം ചെറുതും വലുതുമായ കൊറ്റികള്‍ കൂട്ടമായാണ് എത്തിയിരുന്നത്. കാഴ്ചയ്ക്ക് കൗതുകമുണര്‍ത്തുന്ന വലിയ കൊക്കുകളെ കാണാനായി നിരവധി ആളുകളും പ്രദേശത്ത് എത്തിയിരുന്നു.


കൊക്ക് വേട്ട

ഇവയുടെ സാന്നിദ്ധ്യം മനസിലാക്കിയ സാമൂഹ്യ വിരുദ്ധര്‍ കൊക്ക് വേട്ട നടത്താറുണ്ടായിരുന്നു. ചെറുവള്ളങ്ങളില്‍ പ്രദേശത്ത് എത്തുന്ന സംഘം വേട്ടയാടി പിടിക്കുന്ന കൊക്കുകളെ കുട്ടനാട്-അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ കള്ളുഷാപ്പുകളില്‍ വില്‍ക്കുകയാണ് പതിവ്. കൊറ്റിയിറച്ചി സര്‍ക്കാര്‍ നിരോധിച്ചതോടെ വേട്ട സംഘങ്ങള്‍ കുറഞ്ഞെങ്കിലും അവയുടെ സംരക്ഷണം ഉറപ്പാക്കിയില്ല.

കുട്ടനാട്ടില്‍ കൃഷി സീസണ്‍ ആരംഭിക്കുമ്പോള്‍ ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ പാടശേഖരങ്ങളില്‍ എത്താറുണ്ട്. പ്രഖ്യാപനം നടത്തിയതല്ലാതെ സംരക്ഷണം ഏറ്റെടുക്കാന്‍ പിന്നിടുവന്ന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. വനം, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുട കീകരണം ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഇതിനുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ ഏകോപിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്‌.