ലൈഫ്ഭവന പദ്ധതി ഗുണഭോക്താവ് ആത്മഹത്യചെയ്ത സംഭവം: അന്വേഷണം തുടങ്ങി
Sunday, September 22, 2024 11:12 PM IST
ചേര്‍ത്തല: ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് വീടിന്‍റെ നിര്‍മാണാനുമതി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പട്ടണക്കാട് പഞ്ചായത്തിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്നുകാട്ടി ഭാര്യ നല്‍കിയ പരാതിയിലാണ് അന്വേഷണം.

പട്ടണക്കാട് പഞ്ചായത്ത് 11-ാം വാര്‍ഡ് മേനാശേരി ചൂപ്രത്ത് സിദ്ധാര്‍ഥന്‍ (74) ആണ് കഴിഞ്ഞ ദിവസം താത്കാലിക ഷെഡില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും ഉദ്യോഗസ്ഥരുടെ നിലപാട് മനോവേദനയുണ്ടാക്കിയതായി സൂചനയുണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാന്‍ ഇരുവരെയും മറ്റു പ്രധാന ഉദ്യോഗസ്ഥരെയും പോലീസ് തിങ്കളാഴ്ച വിളിച്ചുവരുത്തും. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികളെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

പരാതിക്കാരിയായ ഭാര്യ ജഗദമ്മയുടെയും മൊഴിയെടുക്കും. അവസാനം സിദ്ധാര്‍ഥന്‍ പഞ്ചായത്തിലെത്തിയത് ഭാര്യക്കൊപ്പമായിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇതേസമയം പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ട സാഹചര്യത്തില്‍ വീടിന്‍റെ നിര്‍മാണാനുമതി വൈകിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥതലത്തില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

അനുമതിയുടെ പേരില്‍ വീണ്ടും കടുംപിടുത്തമുണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. രണ്ട് ഉദ്യോഗസ്ഥര്‍ക്കായി പഞ്ചായത്തിലെ രണ്ടു മേഖലകള്‍ വിഭിജിച്ചു നല്‍കിയിട്ടുണ്ടെങ്കിലും സംയുക്തമായ നീക്കങ്ങളാണു നടന്നിരുന്നത്.

ലൈഫ് ഭവന പദ്ധതിയിലെയും മറ്റു പദ്ധതികളിലെയും ഗുണഭോക്താക്കളും ഉദ്യോഗസ്ഥര്‍ക്കെതിരേ സമാനപരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു സിദ്ധാര്‍ഥന്‍ നിലവിലുണ്ടായിരുന്ന വീടുപൊളിച്ചു ഷെഡിലേക്കു താമസം മാറ്റിയത്.

അനുമതി ലഭിച്ചാല്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ആത്മഹത്യയ്ക്കുത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.പി. സുമേഷ് ആവശ്യപ്പെട്ടു.