കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
Sunday, September 22, 2024 3:33 AM IST
കായംകുളം: കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനം വീട്ടിൽ അനൂപി(ശങ്കർ-27) നെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.

കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ 2023ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു. കൂടാതെ 2021ൽ  കാപ്പ നിയമപ്രകാരം നാടുകടത്തിയെങ്കിലും ഇത് ലംഘിച്ച് ഇയാൾ ജില്ലയിൽ പ്രവേശിച്ചതിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.


കരുതൽ തടങ്കൽ ഉത്തരവിന്‍റെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് ഇയാൾക്കെതിരേ ഇപ്പോൾ കാപ്പ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി നൽകിയ ശിപാർശ അംഗീകരിച്ചാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് അനൂപിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. വരും ദിവസങ്ങളിൽ കാപ്പ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരേ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് കായംകുളം സിഐ അറിയിച്ചു.