തോടുകളിലും നദികളിലും മത്സ്യങ്ങൾ ചത്തുപൊങ്ങി
Monday, September 23, 2024 11:36 PM IST
എടത്വ: പുഞ്ചക്കൃഷിയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മോട്ടർ തറകളിൽനിന്നു പുറത്തേക്കു തള്ളുന്ന ജലത്തിലൂടെ വരുന്ന മീനുകൾ ചത്തുപൊങ്ങുന്നു. തോടുകളിലും നദികളിലും മത്സ്യങ്ങൾ ചത്തുപൊങ്ങി ചീഞ്ഞഴുകി വെള്ളം മലിനമായി. തോടുകളിൽ പോള തിങ്ങിനിറഞ്ഞു കിടക്കുന്നതിനാൽ ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ ഒഴുകി പോകുന്നില്ല.

മോട്ടർതറയ്ക്കു സമീപം താമസിക്കുന്ന പലരും ബന്ധുവീടുകളിലേക്കും മറ്റും താത്കാലികമായി താമസം മാറിയിരിക്കുകയാണ്. ഈ പ്രദേശമാകെ ദുർഗന്ധമായതോടെ പരിസരവാസികൾക്കു താമസിക്കാൻ കൂടി കഴിയാതായി. ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും ദുരിതം അനുഭവിക്കേണ്ടി വരുന്നു.

പാടശേഖരത്തുനിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന മിക്ക തോടുകളുടെയും അവസ്ഥ ഇതാണ്. ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ ആയതിനാൽ നദിയിലെ വെള്ളമാണ് ജനം ഉപയോഗിക്കുന്നത്. എന്നാൽ, മീനുകൾ ചത്തുപൊങ്ങിയതോടെ പ്രാഥമിക ആവശ്യത്തിനു പോലും നദികളിലെ ജലം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണു പരാതി.


ചങ്ങങ്കരി കോളക്കൊമ്പ് മുതൽ പുതുവൽ പ്രദേശത്തും കൊട്ടാരം പാലത്തിനു സമീപവും ദുർഗന്ധം രൂക്ഷമാണ്. മുൻകാലങ്ങളിൽ പാടശേഖരത്തുനിന്നു വെള്ളം ഒഴുക്കി കളയുന്ന സമയത്ത് മടവല കെട്ടി മീനിനെ പിടികൂടിയിരുന്നു. അടക്കംകൊല്ലി വല കെട്ടി മീൻ പിടിക്കാൻ തുടങ്ങിയതോടെ ഫിഷറീസ് വകുപ്പ് നിരോധിക്കുകയായിരുന്നു. മടവലകെട്ടി പിടിക്കുന്ന മീനുകൾ താറാവു കർഷകർക്കും വളരെ പ്രയോജനകരമായിരുന്നു.