ചികിത്സതേടി തുറവൂർ താലൂക്ക് ആശുപത്രി
Sunday, September 22, 2024 11:12 PM IST
തുറവൂർ: ആവശ്യത്തിന് ഡോക്ടർമാരുൾപ്പെടെ ജീവനക്കാരില്ലാതെ തുറവൂർ താലൂക്ക് ആശുപത്രി അത്യാസന്നനിലയിൽ തുടരുന്നു. ഒപിയിലെത്തുന്നത് ദിനംപ്രതി ആയിരത്തോളം രോഗികൾ. മരുന്നുകുറിക്കാൻ രണ്ടു ഡോക്ടർമാർ മാത്രം. വൃദ്ധർ മുതൽ കുട്ടികൾ വരെ ഡോക്ടറെ കാണാൻ കാത്തുനിൽക്കേണ്ടിവരുന്നത് മണിക്കൂറുകൾ.

തുറവൂർ താലൂക്ക് ആശുപത്രിയിലെ പതിവു കാഴ്ചയാണിത്. ആശുപത്രിയിലെ ഡോക്ടർമാരുടേത് ഉൾപ്പെടെ പുറത്തെ വാടകമുറികളിൽ സ്വകാര്യ പ്രാക്ടീസ് മുടക്കമില്ലാതെ പൊടിപൊടിക്കുമ്പോൾ, പാവപ്പെട്ട രോഗികൾ വിദഗ്ധ ചികിത്സകാത്ത് പെരുവഴിയിൽ നിൽക്കേണ്ടിവരുന്നു.

ബഹുനില കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് തുറവൂർ താലൂക്ക് ആശുപത്രിയെ ശ്വാസംമുട്ടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന തുറവൂർ ഗവ.ആശുപത്രിയെ 2010ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിനനുസരിച്ച് സ്റ്റാഫ് പാറ്റേൺ വർധിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഏക ആശ്രയമാണ്

ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. സ്പെഷാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ 36 പേർ വേണ്ടിടത്ത് ഇപ്പോഴുള്ളത് ഏഴു പേർ മാത്രമാണ്. ജനറൽ മെഡിസിൻ വിഭാഗത്തിലടക്കം ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയുണ്ട്. ഒരു നഴ്സ്‌ തസ്തികയും ഒഴിഞ്ഞുകിടപ്പുണ്ട്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിൽ വരുന്ന ആശുപത്രി അരൂർ നിയോജകമണ്ഡലത്തിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ്. 1500 ലധികം പേരാണ് ദിവസേന ഒപിയിൽ ചികിത്സതേടിയെത്തുന്നത്.


ദേശീയപാതയോരത്തെ ആശുപത്രിയായതിനാൽ അപകടങ്ങളിൽപ്പെട്ട് ദിവസേന 50 ൽ അധികം പേർ അത്യാഹിത വിഭാഗത്തിലെത്തുന്നുണ്ട്. ഈ വിഭാഗത്തിൽ ഒരു ഡോക്ടറാണ് പലപ്പോഴും ഡ്യൂട്ടിയിലുള്ളത്. ഇവിടെയും രോഗികൾ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയുണ്ട്.
അസ്ഥിരോഗ വിഭാഗം ഡോക്ടർ ഇല്ലാത്ത കാരണം പറഞ്ഞ് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പ്രസവ വിഭാഗത്തിൽ ഒരു സ്ഥിരം ഡോക്ടർ മാത്രമാണുള്ളത്. നിത്യേന 300 ഓളം പേർ ഈ ഒപിയിലെത്തുന്നുണ്ട്.

സേവനം ലഭ്യമല്ല

സ്പെഷാലിറ്റി വിഭാഗങ്ങളായ ത്വക്ക്, അസ്ഥി, സർജറി, ഇഎൻടി, കണ്ണ് എന്നിവയിലും ഡോക്ടർമാരില്ല. വർക്കിംഗ് അറേഞ്ച്മെന്‍റിലുണ്ടായിരുന്ന കണ്ണ് ഡോക്ടർ എറണാകുളത്തേക്ക് സ്ഥലംമാറി പോകുകയും ചെയ്തു. ഒരു സ്ഥിര സ്റ്റാഫ് മാത്രമാണ് ഫാർമസിയിലുള്ളത്.

രാത്രിയിൽ സേവനം ലഭ്യമല്ല. ലാബ്, എക്സ്റേ സൗകര്യങ്ങളും ഇരുപത്തിനാല് മണിക്കൂർ ലഭ്യമല്ല. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ദ്ധതിയിൽ ആശുപത്രിക്ക് ലഭിക്കേണ്ട ഒരു കോടി രൂപ ഇനിയും കിട്ടിയിട്ടില്ല.

തുറവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് കത്ത് നൽകിയതായി അരൂർ എംഎൽഎദെലീമ ജോജോ പറഞ്ഞു.

എന്നാൽ, തുറവൂർ താലൂക്കാശുപത്രിയിൽ കോടികളുടെ കെട്ടിടനിർമാണം മാത്രം നടത്തി ബന്ധപ്പെട്ടവർ കമ്മീഷൻ തട്ടുന്നതല്ലാതെ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റും നിയമിക്കാത്ത സർക്കാർ ജനങ്ങളെ വെല്ലുവിളിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.