കുത്തിയതോടിനൊപ്പം നാക്കടയിലും പാലം വേണം
Monday, September 23, 2024 11:36 PM IST
ചെങ്ങന്നൂർ: പാണ്ടനാടിന്‍റെ മുഖച്ഛായ മാറും കുത്തിയതോടിനൊപ്പം നാക്കടയിലും പാലം വന്നാൽ. കുത്തിയതോട്ടിൽ പമ്പാനദിക്കു കുറുകെ പാലത്തിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. എന്നാൽ, നാക്കടയിൽ പാലം വേണമെന്ന ഏറെനാളത്തെ
ആവശ്യം ഇന്നും കരതൊട്ടില്ല.

25 കോടിയുടെ അടങ്കൽ തയാറാക്കിയതല്ലാതെ തുടർനടപടിയൊന്നുമുണ്ടായില്ല. പഞ്ചായത്തിലെ ഒന്നാം വാർഡിലെ കുത്തിയതോടിനെയും വളഞ്ഞവട്ടത്തെയും ബന്ധിപ്പിച്ചുള്ള കുത്തിയതോട് പാലത്തിന്‍റെ ഒരുകരയിലെ ബീമിന്‍റെ നിർമാണം പൂർത്തിയായി.

മറുകരയിൽ സ്ലാബ് നിർമിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. 13.88 കോടി ചെലവഴിച്ച് വലിയഴീക്കൽ പാലംപോലെ ആർച്ച് ആകൃതിയിലാണ് പാലം നിർമിക്കുന്നത്. മൂന്നു സ്പാനുകളുണ്ടാകും. ഇതിൽ 32 മീറ്ററിന്‍റെ സ്പാനാണ് ആർച്ച് ആകൃതിയിലിള്ളത്. 64 മീറ്ററാണ് പാലത്തിന്‍റെ നീളം. 11 മീറ്റർ വീതിയുണ്ട്.

ആർച്ചിനെ ബീമുമായി ബന്ധിപ്പിക്കുന്ന കമ്പികൾ ലണ്ടനിൽനിന്നാണ് എത്തിക്കുന്നതെന്നും അതിനുമുൻപായി ബാക്കി പണികൾ പൂർത്തിയാക്കുമെന്നും മരാമത്ത് വിഭാഗം (പാലം) അധികൃതർ പറഞ്ഞു. പാലം യാഥാർഥ്യമാകുന്നതോടെ കുത്തിയതോട് , വനവാതുക്കര നിവാസികൾക്ക് നാക്കട, ആലംതുരുത്തി, മാന്നാർ, തിരുവല്ല ഭാഗത്തേക്ക് എളുപ്പത്തിൽ യാത്രചെയ്യാം.

വെള്ളപ്പൊക്കക്കാലത്ത്
രക്ഷപ്പെടാൻ
ഒരു തൂക്കുപാലമെങ്കിലും...

പഞ്ചായത്തിലെ പന്ത്രണ്ട്, പതിമൂന്ന് വാർഡുകൾ ഉൾപ്പെട്ട നാക്കട പ്രദേശത്തു താമസിക്കുന്നവർക്ക് 2018- ലെ പ്രളയത്തിന്‍റെ ചിത്രം ഇപ്പോഴും മനസിലുണ്ട്. മൂന്നു ഭാഗവും നദിയാൽ ചുറ്റപ്പെട്ട നാക്കടയിൽ നിന്ന് പ്രാണരക്ഷാർഥം ആളുകളിൽ പലരും നീന്തിയാണ് രക്ഷപ്പെട്ടത്. പ്രളയത്തിനു ശേഷം നാക്കടക്കാരുടെ പ്രധാന ആവശ്യമായിരുന്നു പമ്പയുടെ കൈവഴിയായ ഇല്ലിമലയാറിനു കുറുകെ മറുകരയിലേക്കുള്ള പാലം.


വെള്ളപ്പൊക്കക്കാലത്ത് രക്ഷപ്പെടാൻ ഒരു തൂക്കുപാലമെങ്കിലും കിട്ടിയാൽ മതിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളപ്പൊക്ക സമയത്ത് ശക്തമായ ഒഴുക്കിലൂടെ നീന്തിയാണു പ്രദേശവാസികൾ സമീപത്തെ പ്രധാന പാലമായ ഇല്ലിമലവരെയെത്തിയത്.

പ്രധാനറോഡിൽനിന്ന് ഏറെ താഴ്ന്നുകിടക്കുന്ന പ്രദേശമാണിത്. നാക്കടയുടെ മറുകര പരുമല കിഴക്കേയറ്റമാണ്. പരുമലയുമായും വളഞ്ഞവട്ടവുമായും ബന്ധിപ്പിക്കുന്ന നാക്കടക്കടവിലാണു പാലം നിർമിക്കേണ്ടത്.

പാലം യാഥാർഥ്യമായാൽ പരുമല, തിരുവല്ല ഭാഗത്തേക്കു വേഗത്തിലെത്താനാകും. കൂടാതെ, ആർകെവി - നാക്കട, ഇല്ലിമല - നാക്കടവു വഴി പരുമലയിലെത്താം.

ഇതിനുശേഷം പരുമലയിൽനിന്ന് ഉപദേശിക്കടവിൽ ഇപ്പോൾ നിർമാണത്തിലിരിക്കുന്ന പാലത്തിലൂടെ വളരെയെളുപ്പത്തിൽ തിരുവല്ലയ്ക്കും പോകാം. കുത്തിയതോടിനൊപ്പം നാക്കടയിലും പാലം വന്നാൽ പാണ്ടനാടിന് ഏറെ പ്രയോജനം ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.