കുമാരനാശാൻ സ്മാരക ജലോത്സവം: ആനാരി ചുണ്ടൻ ജേതാക്കൾ
Monday, September 23, 2024 11:36 PM IST
ഹരിപ്പാട്: മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിൽ അജി ഏബ്രഹാം ക്യാപ്റ്റനായ ആനാരി ചുണ്ടൻ സ്വർണക്കപ്പിൽ മുത്തമിട്ടു. ഫൈനലിൽ നന്ദനൻ ക്യാപ്റ്റനായ ചെറുതന ചുണ്ടനെ വള്ളപ്പാടുകൾ പിന്നിലാക്കിയാണ് ആനാരി ചുണ്ടൻ വിജയിയായത്.

ചുണ്ടൻവള്ളങ്ങളുടെ പ്രദർശന മത്സരത്തിലും ചെറുതനയെ പിന്നിലാക്കി ആനാരി വിജയിച്ചു. ഫൈബർ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കാശി ‌ക്യാപ്റ്റനായ മഹാദേവികാട് ഒന്നാം സ്ഥാനം നേടി. വിഷ്ണു ക്യാപ്റ്റനായ തൃക്കുന്നപ്പുഴ രണ്ടാമത് എത്തി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പ്രമോദ് എച്ച്. ഉണ്ണി ക്യാപ്റ്റനായ ദാനിയേൽ വള്ളം ഒന്നാമതും കരിപ്പുഴ ബോബിൻ ക്യാപ്റ്റനായ ജലറാണി രണ്ടാമതും ഫിനിഷ് ചെയ്തു.


തെക്കനോടിത്തറ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വാവച്ചൻ ക്യാപ്റ്റനായ കാട്ടിൽതെക്കതിൽ ഒന്നും ഹരീഷ് ക്യാപ്റ്റനായ ദേവസ് രണ്ടും സ്ഥാനങ്ങൾ നേടി. തെക്കനോടി കെട്ടുവള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വിഷ്ണു ക്യാപ്റ്റനായ പടിഞ്ഞാറേപറമ്പൻ, കണ്ണൻ ക്യാപ്റ്റനായ കമ്പിനി വള്ളങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കെ.വി. ജെട്ടി പല്ലനയാറ്റിൽ നടന്ന ജലോത്സവം എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലോത്സവത്തിന് തൃക്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്‍റ് എസ്.വിനോദ് കുമാർ പതാക ഉയർത്തി. ജലോത്സവ സമിതി പ്രസിഡന്‍റ് യു. ദിലീപ് അധ്യക്ഷനായി. ടി.എസ്. താഹ, എ. ശോഭ, ഒ.സൂസി, എൽ. യമുന, നാദിറ ഷക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.